പ്രതീകാത്മക ചിത്രം 
India

ആത്മഹത്യ ചെയ്യാനൊരുങ്ങി യുവാവ്; പാഞ്ഞെത്തിയ പൊലീസ് കണ്ടത്

യുവാവിനെതിരെ സോഷ്യൽമീഡിയയിൽ വലിയ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

ലോകത്ത് പ്രതിവർഷം എട്ട് ലക്ഷത്തോളം ആളുകൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ 50 വർഷത്തിനിടെ ഇന്ത്യയിൽ ആത്മഹത്യയുടെ എണ്ണത്തിൽ 7.2 ശതമാനം വർധനവാണുണ്ടായത്. അതിനിടെ തെറ്റുദ്ധാരണ പരത്തുന്ന തരത്തിൽ വ്യാജ ആത്മഹത്യ കുറിപ്പുകളും പുറത്തിറങ്ങാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ മുംബൈയിൽ നിന്നും വരുന്നത്.

താൻ മരിക്കാൻ പോകുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഒരു കുറിപ്പ് എക്‌സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു യുവാവിന്റെ ഭീഷണി. പോസ്റ്റ് ശ്രദ്ധയിൽപെട്ട ഉടനെ മുംബൈ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ​​'ഗുഡ് ബൈ 2007-2024' എന്ന നി​ഗൂഢ കുറിപ്പിനൊപ്പം തൂക്കു കയറിന്റെ ചിത്രം യുവാവ് പങ്കുവെച്ചിരുന്നു. യുവാവിന്റെ കുറിപ്പിന് താഴെ, 'നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ട്. ദയവായി കോൺടാക്ട് വിവരങ്ങൾ പങ്കുവെക്കു' എന്ന് പൊലീസ് കുറിച്ചു. 

ഒടുവിൽ യുവാവിനെ അന്വേഷിച്ച് സ്ഥലത്തെത്തിയപ്പോഴാണ് ആത്മഹത്യ കുറിപ്പ് വ്യാജമായിരുന്നെന്ന് അറിയുന്നത്. താൻ താമശയ്‌ക്ക് ചെയ്‌താണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. പിന്നീട് കുറിപ്പ് പിൻവലിച്ചെങ്കിലും കുറിപ്പിന് താഴെ പൊലീസ് നൽകിയ മറുപടി സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽമീഡിയയിൽ ഇപ്പോൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവാവിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT