പ്രതീകാത്മക ചിത്രം 
India

അജ്ഞാത പനിയില്‍ വിറങ്ങലിച്ച് ഗ്രാമം; കുട്ടികളെ സ്‌കൂളില്‍ വിടാതെ മാതാപിതാക്കള്‍

ഉത്തരാഖണ്ഡില്‍ അജ്ഞാത പനിയില്‍ വിറച്ച് ഒരു ഗ്രാമം

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അജ്ഞാത പനിയില്‍ വിറച്ച് ഒരു ഗ്രാമം. പനി പടരുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ ക്യാമ്പില്‍ 220 പേര്‍ക്ക് രോഗം പിടിപെട്ടതായി കണ്ടെത്തി. 

പൗരിയിലെ താലി ഗ്രാമത്തിലാണ് നാട്ടുകാര്‍ ഭീതിയോടെ കഴിയുന്നത്. അജ്ഞാത പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തില്‍ ആരോഗ്യമന്ത്രി ധാന്‍ സിങ് റാവത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ പരിശോധിച്ചപ്പോള്‍ 220 ഗ്രാമവാസികള്‍ക്ക് പനി പിടിപെട്ടതായി കണ്ടെത്തി. പനിക്ക് പുറമേ ചുമയും തലവേദനയുമാണ് മറ്റു രോഗ ലക്ഷണങ്ങള്‍.

20 പേരുടെ രക്ത സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തിനകം ഫലം വരുമെന്നാണ് പ്രതീക്ഷ. ഫലം ലഭിച്ചാല്‍ മാത്രമേ, പനിയുടെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂവെന്നും അധികൃതര്‍ പറയുന്നു.

പരിശോധനയില്‍ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ആന്റിജന്‍ ടെസ്റ്റാണ് നടത്തിയത്. ഗ്രാമത്തില്‍ നിന്ന് ആളുകള്‍ പുറത്തേയ്ക്ക് പോകുന്നത് വിരളമാണ്. അതിനാല്‍ കോവിഡ് പിടിപെടാനുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ പറയുന്നു.പനി പടരുന്ന സാഹചര്യത്തില്‍ വീട്ടുകാര്‍ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ ഭയപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT