നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുര്‍മു എഎന്‍ഐ
India

രാഷ്ട്രപതി ക്ഷണിച്ചു; മൂന്നാം മോദി സർക്കാർ ഞായറാഴ്ച അധികാരമേൽക്കും

സത്യപ്രതി‍ജ്ഞ ഞായറാഴ്ച വൈകീട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: നരേന്ദ്ര മോദിയെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മോ​ദി സഖ്യകക്ഷി നേതാക്കൾക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയത്.

രാഷ്ട്രപതിയെ കണ്ട് മോദി സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു. പിന്നാലെയാണ് സർക്കാരുണ്ടാക്കാൻ രാഷ്ട്രപതി ക്ഷണിച്ചത്. സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി കൈമാറി.

മോദിക്കൊപ്പം സഖ്യകക്ഷി നേതാക്കളായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ, എക്നാഥ് ഷിൻഡെ എന്നിവരും രാഷ്ട്രപതി ഭവനിലെത്തി. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാൽ സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഇത്തവണ മോദി ഭരിക്കാനൊരുങ്ങുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ എൻഡിഎ പാർലമെന്ററി പാർട്ടി യോ​ഗത്തിൽ നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അദ്ദേഹം എക്സിൽ ഭരണഘടനയ്ക്കായി ജീവിതം സമർപ്പിച്ചവനാണെന്നു വ്യക്തമാക്കി പോസ്റ്റ് ഇട്ടിരുന്നു. ഭരണ ഘടന നെറുകയിൽ വച്ച് വണങ്ങുന്ന ഫോട്ടോയ്ക്കൊപ്പം കുറിപ്പ് പോസ്റ്റ് ചെയ്യുകയായിരുന്നു.

മോദിയുടെ കുറിപ്പ്

'എൻ്റെ ജീവിതത്തിലെ ഓരോ നിമിഷവും ഡോ. ​​ബാബാ സാഹേബ് അംബേദ്കർ നൽകിയ ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങൾക്കായി സമർപ്പിക്കുന്നു. ദരിദ്രരും പിന്നാക്കക്കാരുമായ കുടുംബത്തിൽ ജനിച്ച എന്നെപ്പോലുള്ള ഒരാൾക്ക് പോലും രാഷ്ട്രത്തെ സേവിക്കാൻ അവസരം ലഭിച്ചതിന്റെ കാരണം നമ്മുടെ ഭരണഘടനയാണ്. കോടിക്കണക്കിന് രാജ്യക്കാർക്ക് ഇന്ന് പ്രതീക്ഷയും കരുത്തും മാന്യമായ ജീവിതവും ലഭിക്കുന്നത് നമ്മുടെ ഭരണഘടനയുള്ളത് കൊണ്ടാണ്'- അദ്ദേഹം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT