നുപുര്‍ ശര്‍മ/ ട്വിറ്റര്‍  
India

നൂപൂര്‍ ശര്‍മയെ അറസ്റ്റ് ചെയ്യരുത്; നിര്‍ദേശവുമായി സുപ്രീം കോടതി

ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളുടെ പേരില്‍ പുതിയ കേസുകള്‍ എടുത്താലും അറസ്റ്റ് പാടില്ലെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രവാചക നിന്ദാ കേസില്‍ മുന്‍ ബിജെപി വക്താവ് നൂപൂര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യുന്നതിന് താത്കാലിക സ്റ്റേ. നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ഓഗസ്റ്റ് പത്തുവരെ കോടതി തടഞ്ഞു. ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളുടെ പേരില്‍ പുതിയ കേസുകള്‍ എടുത്താലും അറസ്റ്റ് പാടില്ലെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ഒന്‍പത് കേസുകള്‍ ഒന്നാക്കണമെന്ന നൂപുര്‍ ശര്‍മയുടെ ഹര്‍ജിയില്‍ സംസ്ഥാനങ്ങളോട് നിലപാട് അറിയിക്കാനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഡല്‍ഹി, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നോട്ടീസ്. 
ജൂലായിലെ സുപ്രീം കോടതി പരാമര്‍ശത്തിന് പിന്നാലെ നൂപൂറിന്റെ ജീവന് ഭീഷണി വര്‍ധിച്ചതായും നൂപുറിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു 

പ്രവാചക നിന്ദ വിഷയത്തില്‍ സംരക്ഷണം തേടി നുപൂര്‍ ശര്‍മ നേരത്തെയും സുപ്രിം കോടതിയെ സമീപിച്ചിരുന്നു. അന്ന് അവര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പ്രവാചക നിന്ദ വിഷയത്തില്‍ രാജ്യത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളുടെയും പൂര്‍ണ ഉത്തരവാദി നിങ്ങളാണെന്നും ആണെന്നും നൂപൂര്‍ രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT