Father Jose Sebastian ഫെയ്‌സ്ബുക്ക്
India

മലയാളിയായ രണ്ടാമത്തെയാള്‍; ജലന്ധര്‍ രൂപതയ്ക്ക് പുതിയ ബിഷപ്പ്

2013 മുതല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നു ജലന്ധര്‍ രൂപതയുടെ ആദ്യ മലയാളി ബിഷപ്പ്.

സമകാലിക മലയാളം ഡെസ്ക്

ഛണ്ഡീഗഡ്: മലയാളിയായ ഫാദര്‍ ജോസ് സെബാസ്റ്റ്യന്‍(Father Jose Sebastian) തെക്കുംചേരികുന്നേല്‍ പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ പുതിയ ബിഷപ്പ്. 63 കാരനായ ഫാ.ജോസ് നിലവില്‍ രൂപത അഡ്മിനിസ്ട്രേറ്ററാണ്. പാല രൂപതയുടെ കീഴിലുള്ള കാളകെട്ടിയില്‍ ജനിച്ച ഫാ.ജോസ് 1991 മുതല്‍ ജലന്ധര്‍ രൂപതയിലെ വൈദികനാണ്. ജലന്ധര്‍ രൂപതയുടെ ബിഷപ്പായി നിയമിതനാകുന്ന രണ്ടാമത്തെ മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍.

പഞ്ചാബിലെ 18 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയില്‍ 214 വൈദികരും 147 പള്ളികളും ഒന്നേകാല്‍ ലക്ഷം വിശ്വാസികളുമുണ്ട്. 1971ലാണ് ജലന്ധര്‍ രൂപത സ്ഥാപിതമായത്. 2013 മുതല്‍ ഫ്രാങ്കോ മുളയ്ക്കല്‍ ആയിരുന്നു ജലന്ധര്‍ രൂപതയുടെ ആദ്യ മലയാളി ബിഷപ്പ്. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലാവുകയും പിന്നീട് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു. വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന് ബിഷപ്പ് സ്ഥാനം രാജിവെക്കേണ്ടി വന്നു. 2018 ജുണ്‍ രണ്ടിനാണ് ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കല്‍ രാജി വെച്ചത്. ഇപ്പോള്‍ ബിഷപ്പ് ഇമിരറ്റസായി തുടര്‍ന്നു വരികയാണ്.

ജലന്ധര്‍ രൂപതയുടെ കീഴില്‍ വൈദികനായിരുന്ന ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ 2009ലാണു ഡല്‍ഹിയില്‍ സഹായ മെത്രാനായി നിയമിച്ചത്. 2013 ല്‍ ജലന്ധര്‍ രൂപതയുടെ ബിഷപ്പായി. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍വെച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പായ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

SCROLL FOR NEXT