പ്രതീകാത്മക ചിത്രം 
India

ആശുപത്രിക്കട്ടില്‍ തകര്‍ന്നുവീണു; നവജാതശിശുവിന് തലയ്ക്ക് പരിക്ക്; ഗുരുതരാവസ്ഥയില്‍

കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മ കുഞ്ഞിന് ജന്മം നല്‍കിയത്.

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ആശുപത്രിക്കട്ടില്‍ തകര്‍ന്ന് നവജാതശിശുവിന് ഗുരുതര പരിക്ക്. തമിഴ്‌നാട്ടിലെ വിരുതനഗറിലാണ് സംഭവം. 

കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസാവനന്തര ചികിത്സയ്ക്കിടെ അമ്മയും കുഞ്ഞും കിടന്ന കട്ടില്‍ തിങ്കളാഴ്ച രാത്രി തകര്‍ന്നു വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റു. സ്‌കാനിങ്ങിന് ശേഷം വിദഗ്ധമായ ചികിത്സയ്ക്കായി കുട്ടിയെ മധുരയിലെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. കുഞ്ഞിന്റെ തുടര്‍ ചികിത്സയ്ക്കായി മധുരയിലെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യമൊരുക്കുന്നതിലും ആശുപത്രി അധികൃതര്‍ കാലതാമസം വരുത്തിയതായും അവര്‍ പറയുന്നു.


സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിച്ചതായി ഡീന്‍ ശങ്കുമണി പറഞ്ഞു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. കേടായ കട്ടിലുകള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT