പൃഥ്വി മിസൈല്‍ പരീക്ഷിക്കുന്ന ദൃശ്യം 
India

ആയിരം കിലോ ഭാരമുള്ള പോര്‍മുന വഹിക്കാന്‍ ശേഷി, 350 കിലോമീറ്റര്‍ ദൂരപരിധി; പൃഥ്വി രണ്ടിന്റെ രാത്രികാല പരീക്ഷണം വിജയം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല- ഭൂതല ആണവ പോര്‍മുന വാഹകശേഷിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി രണ്ടിന്റെ പരീക്ഷണം വിജയകരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഭൂതല- ഭൂതല ആണവ പോര്‍മുന വാഹകശേഷിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പൃഥ്വി രണ്ടിന്റെ പരീക്ഷണം വിജയകരം. ഒഡീഷ തീരത്തെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ ബുധനാഴ്ച രാത്രിയാണ്  പൃഥ്വി രണ്ട് പരീക്ഷിച്ചത്.

350 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി രണ്ട്. കൃത്യതയോടെ ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ സാധിച്ചതായി ഡിആര്‍ഡിഒ അറിയിച്ചു. പത്തുദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് രാത്രിസമയത്ത് മിസൈല്‍ പരീക്ഷണം നടത്തുന്നത്. ജൂണ്‍ ആറില്‍ നാലായിരം കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനം വരെ കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ള അഗ്നി നാല് മിസൈലിന്റെ പരീക്ഷണം വിജയകരമായി നടത്തിയിരുന്നു.

ആയിരം കിലോ ഭാരമുള്ള പോര്‍മുന വരെ വഹിക്കാന്‍ ശേഷിയുള്ളതാണ് പൃഥ്വി രണ്ട് മിസൈല്‍. ല്വിക്വിഡ് പ്രൊപ്പല്‍ഷന്‍ ഇരട്ട എഞ്ചിനുകളാണ് ഇതിന് കരുത്തുപകരുന്നത്. അത്യാധുനിക മിസൈല്‍ സേനയുടെ ഭാഗമാക്കാന്‍ പര്യാപ്തമാണെന്ന് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് പരീക്ഷണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം