അമിത് ഷായ്ക്കൊപ്പം നരേന്ദ്ര മോദി/ ഫയല്‍ എക്സ്പ്രസ്
India

ഇന്ത്യ- മ്യാന്മാര്‍ അതിര്‍ത്തിയിലൂടെ സ്വതന്ത്ര സഞ്ചാരത്തിന് വിലക്ക്; നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം

അതിര്‍ത്തിയിലൂടെ മ്യാന്മാറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സ്വതന്ത്രമായി യാത്ര ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലൂടെ മ്യാന്മാറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും സ്വതന്ത്രമായി യാത്ര ചെയ്യുന്നത് നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.ആഭ്യന്തര സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

നിലവില്‍ പാസ്‌പോര്‍ട്ടും വിസയും ഇല്ലാതെ തന്നെ അതിര്‍ത്തിയില്‍ നിന്ന് ഇരുവശത്തേയ്ക്കും 16 കിലോമീറ്റര്‍ ഉള്ളിലേക്ക് വരെ പോകാന്‍ അനുമതിയുണ്ട്. ഇരുരാജ്യങ്ങളിലെയും ആളുകള്‍ക്ക് അതിര്‍ത്തി കടന്ന് അപ്പുറം പോകുന്നതിന് ഇതുവഴി സാധിച്ചിരുന്നു. ഇതാണ് താത്കാലിമായി നിര്‍ത്തിവെയ്ക്കാന്‍ ആഭ്യന്ത്രര മന്ത്രാലയം തീരുമാനിച്ചത്.

'നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്നതിനും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിര്‍ത്തുന്നതിനുമായി സ്വതന്ത്ര സഞ്ചാരം ഇല്ലാതാക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. മ്യാന്മാറുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വഴി ഇന്ത്യയ്ക്കും മ്യാന്മാറിനും ഇടയിലുള്ള സ്വതന്ത്ര സഞ്ചാരമാണ് വിലക്കിയത്' -അമിത് ഷാ എക്‌സില്‍ കുറിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശയില്‍ വിദേശകാര്യമന്ത്രാലയം തുടര്‍നടപടികള്‍ സ്വീകരിച്ച് തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.1,643 കിലോമീറ്റര്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇന്ത്യ വേലി കെട്ടുമെന്ന് ഈ ആഴ്ച ആദ്യം അമിത് ഷാ പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT