പ്രതീകാത്മക ചിത്രം
India

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി സെക്‌സിലേര്‍പ്പെടുന്നത് ബലാത്സംഗക്കുറ്റം: ബോംബെ ഹൈക്കോടതി

24 കാരനായ യുവാവ് കുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതപ്രകാരമല്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാത്സംഗമാണെന്ന് ബോംബെ ഹൈക്കോടതി. 24 കാരനായ യുവാവ് കുറ്റക്കാരനാണെന്ന് സെഷന്‍സ് കോടതി വിധിയും ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ജി എ സനപിന്റെ നാഗ്പൂര്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഭാര്യയായതിനാല്‍ തങ്ങളുടെ ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും സെഷന്‍സ് കോടതി 10 വര്‍ഷം ശിക്ഷിച്ചതിനെ ചോദ്യം ചെയ്തുമായിരുന്നു 24 കാരന്‍ ഹൈക്കോടതി സമീപിച്ചത്. 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവള്‍ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമായാണ് കണക്കാക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. 2019ലാണ് യുവതി പരാതി നല്‍കി. വിസമ്മതിച്ചിട്ടും തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാണ് യുവതിയുടെ പരാതി.

ഇരുവരും ഒരുമിച്ച് താമസിച്ചുവെന്നും വിവാഹം കഴിച്ചുവെന്നും യുവാവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഗര്‍ഭഛിദ്രം നടത്താനാണ് ആ കാലയളവിലെല്ലാം ഇയാള്‍ പറഞ്ഞിരുന്നതെന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. യുവതി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പ്രകാരം ഇരുവരും കുഞ്ഞിന്റെ മാതാപിതാക്കളുമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിലും സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റവിമുക്തനാക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ യുദ്ധക്കപ്പൽ കൊച്ചിയിൽ; അഭയം നൽകി ഇന്ത്യ

'ക്രിസ്റ്റ്യാനോ റൊണാൾഡോ... ജറ്റ് അയച്ച് എന്നെ ഒന്ന് രക്ഷിക്കു!'; ഇന്ത്യയിൽ കുടുങ്ങിയ വിൻഡീസ് താരത്തിന്റെ അപേക്ഷ

പിങ്ക് ബോള്‍ ടെസ്റ്റ്; ഇന്ത്യന്‍ വനിതകള്‍ക്കെതിരെ ഒന്നാം ദിനം വരുതിയില്‍ നിര്‍ത്തി ഓസീസ്

പ്രണയം നിരസിച്ചു; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വലിച്ചിഴച്ച് കെട്ടിടത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍

'നിരുപാധികമായി കീഴടങ്ങല്‍ മാത്രമാണ് ഏക പോംവഴി'; ഇറാന് അന്ത്യശാസനവുമായി ട്രംപ്

SCROLL FOR NEXT