പ്രതീകാത്മക ചിത്രം 
India

സഹോദരന്റെ ഭാര്യയുമായി അവിഹിതം; ചോദ്യം ചെയ്ത അനിയത്തിയെ യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്ത് കൊന്നു 

സഹോദരന്റെ ഭാര്യയുമായി യുവാവിന് അവിഹിതബന്ധമുണ്ടെന്ന് അനിയത്തി മനസിലാക്കിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍:  യുവാവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം. കേസില്‍ സഹോദരന്‍ ഉള്‍പ്പടെ എല്ലാവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സഹോദരന്റെ ഭാര്യയുമായി യുവാവിന് അവിഹിതബന്ധമുണ്ടെന്ന് അനിയത്തി മനസിലാക്കിയിരുന്നു. ഇത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം മറ്റുള്ളവരെ അറിയിക്കുമെന്ന് യുവതി സഹോദരനോട് പറയുകയും ചെയ്തിരുന്നു. ഇതാണ് സഹോദരിയെ കൊലപ്പെടുത്താന്‍ കാരണമായത്. 

സംഭവദിവസം യുവതി വിറക് ശേഖരിക്കാനായി കാട്ടില്‍ പോയിരുന്നു. സഹോദരനും പശുക്കളുമായി അവിടെയുണ്ടായിരുന്നു. യുവതിയെ കാട്ടില്‍ കണ്ടതിന് പിന്നാലെ സഹോദരന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവര്‍ യുവതിയെ മാറി മാറി ബലാത്സംഗം ചെയ്തു. ആക്രമണം യുവതി ചെറുത്തുനിന്നതോടെ കഴുത്തുഞെരിച്ച മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. പിറ്റേദിവസം കാട്ടില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതിയെ ഒന്നിലധികം പേര്‍ ബലാത്സംഗം ചെയ്തതാ ശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

SCROLL FOR NEXT