ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടം   എക്‌സ്‌
India

ഡല്‍ഹി വിമാനത്താവളത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരു മരണം; തിരക്കിട്ട് പണിതതെന്ന് പ്രതിപക്ഷം

പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കനത്തെ മഴയിലും കാറ്റിലും ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നുവീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരുക്കേറ്റു. ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയാണ് തകര്‍ന്ന് കാറുകള്‍ക്കുമേല്‍ പതിച്ചത്. ടെര്‍മിനല്‍ ഒന്നില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ടെര്‍മിനലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് പ്രതിക്ഷം ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തിരക്കിട്ട് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സുരക്ഷയുടെ ഭാഗമായി ചെക്ക് ഇന്‍ കൗണ്ടറുകളും അടച്ചതായി ഡല്‍ഹി വിമാനത്താവള വക്താവ് അറിയിച്ചു. ആഭ്യന്തര സര്‍വീസുകളാണ് ടെര്‍മിനല്‍ ഒന്നില്‍ കൈകാര്യം ചെയ്യുന്നത്. 3 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

ഡല്‍ഹിയിലെ പലയിടങ്ങളിലും രൂക്ഷമായ വെളളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങള്‍ പൊട്ടി നിലത്തുവീണു. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

SCROLL FOR NEXT