പവന്‍ കുമാര്‍ ചാംലിങ്  ഫയൽ/പിടിഐ
India

പവന്‍ കുമാര്‍ ചാംലിങ് രണ്ടിടത്തും തോറ്റു; അടിപതറി രാജ്യത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന നേതാവ്

സിക്കിം നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ സിക്കിം മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായ പവന്‍ കുമാര്‍ ചാംലിങ് രണ്ടിടത്തും തോറ്റു

സമകാലിക മലയാളം ഡെസ്ക്

ഗാങ്‌ടോക്ക്: സിക്കിം നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍ സിക്കിം മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവുമായ പവന്‍ കുമാര്‍ ചാംലിങ് രണ്ടിടത്തും തോറ്റു. പോക്ലോക്ക്, നാംചെയ്ബുംഗ് എന്നിവിടങ്ങളില്‍ നിന്നാണ് ചാംലിങ് ജനവിധി തേടിയത്.

പോക്ലോക്ക് നിയമസഭ സീറ്റില്‍ എസ്‌കെഎം സ്ഥാനാര്‍ഥി ഭോജ് രാജ് റായിയോടാണ് പരാജയപ്പെട്ടത്. ചാംലിങ്ങിനെതിരെ 3,063 വോട്ടുകള്‍ക്കാണ് ഭോജ് രാജ് റായി അട്ടിമറി ജയം നേടിയത്. ഭോജ് രാജ് റായിക്ക് 8,037 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ചാംലിങ്ങിന് 4,974 വോട്ടുകളാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ഏറ്റവുമധികം കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയാണ് ചാംലിങ്. പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ റെക്കോര്‍ഡ് ആണ് ചാംലിങ് തകര്‍ത്തത്. ജ്യോതി ബസു 23 വര്‍ഷമാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിക്കിമില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച ഭരണം നിലനിര്‍ത്തി. ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 19 ഇടത്ത് വിജയിച്ചാണ് എസ്‌കെഎം ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. കഴിഞ്ഞ തവണ 17 സീറ്റുകളിലാണ് എസ്‌കെഎം വിജയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT