റഷ്യയില്‍ കൃഷ്ണഭജന്‍ പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണം പിടിഐ
India

റഷ്യയില്‍ കൃഷ്ണഭജന്‍ പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണം, വിഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

കസാന്‍: ബ്രിക്‌സ് ഉച്ചകോടിക്കായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൃഷ്ണഭജന്‍ പാടി സ്വീകരിച്ച് റഷ്യന്‍ പൗരന്മാര്‍. കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ എത്തിയ മോദിയെ ഭജന്‍ പാടി സ്വീകരിക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്വീകരണം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഇന്ത്യന്‍ പ്രവാസികളെ അഭിവാദ്യം ചെയ്യുകയും ആശയവിനിമയം നടത്തുകയും ചെയ്തു.

കസാനിലെ ഹോട്ടല്‍ കോര്‍സ്റ്റണില്‍ റഷ്യന്‍ കലാകാരന്മാരുടെ നൃത്ത പരിപാടികളും പ്രധാനമന്ത്രി കണ്ടു. 'ഏകദേശം മൂന്ന് മാസത്തോളം ഞങ്ങള്‍ റിഹേഴ്‌സല്‍ ചെയ്തു. ജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയെ ശരിക്കും ഇഷ്ടമാണ്. ഞങ്ങള്‍ മികച്ച നര്‍ത്തകരെന്ന് അദ്ദേഹം പറഞ്ഞു'. ഒരു റഷ്യന്‍ കലാകാരി എഎന്‍ഐയോട് പറഞ്ഞു.

16ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ മോദി ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള പ്രധാനമന്ത്രിമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്തിയേക്കും. 'ബ്രിക്‌സ് ഉച്ചകോടിക്കായി കസാനില്‍ എത്തി. ഇതൊരു സുപ്രധാന ഉച്ചകോടിയാണ്. ഇവിടെ നടക്കുന്ന ചര്‍ച്ചകള്‍ നല്ല നാളേയ്ക്ക് വേണ്ടിയാകും' മോദി എക്‌സില്‍ പറഞ്ഞു.

ഈ വര്‍ഷം പ്രധാനമന്ത്രി മോദിയുടെ രണ്ടാമത്തെ റഷ്യന്‍ സന്ദര്‍ശനമാണിത്. 22ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ജൂലൈയില്‍ മോസ്‌കോയിലെത്തിയിരുന്നു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT