ശിവകുമാറിനായി പോസ്റ്റർ/ എഎൻഐ 
India

'പുതിയ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍'

ഡി കെ ശിവകുമാറിന്റെ ബംഗലൂരുവിലെ വീടിന് മുന്നിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി അധികാരം നേടിയതോടെ മുഖ്യമന്ത്രി പദവിക്കായി കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ സമ്മര്‍ദ്ദം തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. ഇരുവര്‍ക്കും വേണ്ടി പോസ്റ്റര്‍ പോരും രൂക്ഷമായി. 

ഡി കെ ശിവകുമാറിന്റെ ബംഗലൂരുവിലെ വീടിന് മുന്നിലാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചത്. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയാക്കണം എന്ന് പരോക്ഷമായി ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്റര്‍. 

'കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍' എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. ശിവകുമാറിന്റെ ജന്മദിനം മെയ് 15 നാണ്. ഇതുകൂടി സൂചിപ്പിച്ചുകൊണ്ടു തയ്യാറാക്കിയതാണ് പോസ്റ്ററുകള്‍. കനകപുരയില്‍ നിന്നും 1,22, 392 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശിവകുമാര്‍ വിജയിച്ചത്. 

മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വീടിനു മുന്നിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരുകൂട്ടരും മുഖ്യമന്ത്രിസ്ഥാനത്തിനായി ശക്തമായി നിലയുറപ്പിച്ചാല്‍, കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനം കൈക്കൊള്ളും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT