പ്രധാനമന്ത്രി നരേന്ദ്രമോദി/ ഫയല്‍ ചിത്രം 
India

വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കരുത്, നൂറ് വയസിനടുത്ത് പ്രായമുള്ള അമ്മ രണ്ട് ഡോസും സ്വീകരിച്ചു: മോദി 

എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ ആരും മടിക്കരുത്. വാക്സിനേഷന്‍ സംബന്ധിച്ച് പ്രചരിക്കുന്ന കിംവദന്തികള്‍ വിശ്വസിക്കരുത്. 100 വയസിനടുത്ത് പ്രായമുള്ള തന്റെ മാതാവ് വരെ ഇതിനോടകം വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നും വാക്സിനെടുക്കാനുള്ള മടി അവസാനിപ്പിക്കണെന്നും മോദി ആവശ്യപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

'ശാസ്ത്രത്തില്‍ വിശ്വസിക്കണം. നമ്മുടെ ശാസ്ത്രജ്ഞന്മാരെയും വിശ്വസിക്കാന്‍ മറക്കരുത്. നിരവധി ആളുകള്‍ വാക്‌സിന്‍ എടുത്ത് കഴിഞ്ഞു. ഞാന്‍ രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചു. ഏകദേശം നൂറ് വയസുള്ള എന്റെ അമ്മയും രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞു. വാക്‌സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുത്. ' - മോദി പറഞ്ഞു.

വാക്സിനെടുക്കാന്‍ യാതൊരു ഭയവും വേണ്ട. ചിലപ്പോള്‍ വാക്സിന്‍ സ്വീകരിച്ച ചിലര്‍ക്ക് പനിയുണ്ടായേക്കാം. എന്നാല്‍ ഇത് ഏതാനും മണിക്കൂറുകള്‍ മാത്രമ നിലനില്‍ക്കു. വാക്സിനേഷന്‍ ഒഴിവാക്കുന്നത് അപകടകരമാണ്. വാക്സിന്‍ എടുക്കാതിരുന്നാല്‍ നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും സമൂഹവും ഒരുപോലെ അപകടത്തിലാകുമെന്നും പ്രധാനമന്ത്രി ഓര്‍മപ്പെടുത്തി.  രാജ്യത്ത് വൈറസിന്റെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിനാല്‍ വാക്സിനേഷനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT