ത്യാ​ഗരാജനും സ്റ്റാലിനും/ ഫെയ്സ്ബുക്ക് 
India

ഓഡിയോ ക്ലിപ്പില്‍ സ്റ്റാലിന്‍ ഇടഞ്ഞു; ത്യാഗരാജനെ ധനവകുപ്പില്‍ നിന്നും മാറ്റി; രാജയ്ക്ക് വ്യവസായ വകുപ്പ്

വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഓഡിയോ ക്ലിപ്പ് വിവാദത്തിന് പിന്നാലെ മന്ത്രി പിടിആര്‍ പളനിവേല്‍ ത്യാഗരാജനെ ധനകാര്യവകുപ്പില്‍ നിന്നും മാറ്റി തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി. വ്യവസായ മന്ത്രിയായിരുന്ന തങ്കം തെന്നരശനാണ് പുതിയ ധനമന്ത്രി. 

പളനിവേല്‍ ത്യാഗരാജന് ഐടി, ഡിജിറ്റല്‍ വകുപ്പുകളുടെ ചുമതല നല്‍കി. നിലവില്‍ ഐടി മന്ത്രിയായിരുന്ന മനോ തങ്കരാജിന് ക്ഷീരവകുപ്പിന്റെ ചുമതല നല്‍കി. 

പുതുതായി മന്ത്രിസഭയില്‍ ഇടംലഭിച്ച മന്നാര്‍ഗുഡിയില്‍ നിന്നുള്ള എംഎല്‍എ ടിബിആര്‍ രാജ വ്യവസായ മന്ത്രിയാകും. മുതിര്‍ന്ന നേതാവും എംപിയുമായ ടി ആര്‍ ബാലുവിന്റെ മകനാണ് രാജ. 

ക്ഷീരവികസനവകുപ്പ് മന്ത്രിയായിരുന്ന എസ് എം നാസറിനെഒഴിവാക്കിയാണ് രാജയെ  മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. വിവരവിനിമയ വകുപ്പ് മന്ത്രി എംപി സാമിനാഥന് തമിഴ് വികസന- സാംസ്‌കാരിക വകുപ്പുകളുടെ ചുമതല കൂടി നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സമ്പാദ്യത്തെക്കുറിച്ചുള്ള ശബ്ദസന്ദേശത്തിലൂടെയാണ് പളനിവേല്‍ ത്യാഗരാജന്‍ വിവാദത്തില്‍ ഇടംപിടിച്ചത്. മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മരുമകനും കൂടി കോടികളുടെ വെട്ടിപ്പ് നടത്തുന്നുവെന്ന് ത്യാഗരാജന്‍ പറയുന്നതായ ഓഡിയോ ക്ലിപ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയാണ് പുറത്തുവിട്ടത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT