പ്രതീകാത്മക ചിത്രം 
India

ആട്ടിൻ കൂട്ടത്തെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലെത്തിച്ചു; 17കാരിയെ പീഡനത്തിന് ഇരയാക്കി; യുവാവ് ഒളിവിൽ; കേസ്

ആട്ടിൻ കൂട്ടത്തെ കാണിച്ചു തരാമെന്ന് പറഞ്ഞ് കാട്ടിലെത്തിച്ചു; 17കാരിയെ പീഡനത്തിന് ഇരയാക്കി; യുവാവ് ഒളിവിൽ; കേസ്

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ആട്ടിൻ കൂട്ടത്തെ കാണിച്ചുതരാമെന്ന് പറഞ്ഞ് 17കാരിയെ ലൈം​ഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. പഞ്ചാബിലെ ദേരാ ബസ്സിയിലാണ് സംഭവം. പരാതിയിൽ ആട്ടിടയനായ ഗുരി എന്ന യുവാവിനെതിരേ പൊലീസ് കേസെടുത്തു. 

പെൺകുട്ടിയുടെ അമ്മ നടത്തുന്ന ചായക്കടയിൽ രണ്ട് മാസങ്ങൾക്ക് മുമ്പാണ് പ്രതിയായ ഗുരി ആദ്യമായി എത്തിയത്. ഇതിനു ശേഷം യുവാവ് പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. ചായക്കടയിൽ വരുമ്പോഴെല്ലാം തന്നോട് ഗുരി സംസാരിച്ചിരുന്നുവെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി. 

പിന്നാലെ ആട്ടിൻകൂട്ടത്തെ കാണിക്കാമെന്ന് പറഞ്ഞ് ഗുരി പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. എന്നാൽ ഇതിനു പകരം സമീപമുള്ള കാട്ടിലേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്. അവിടെവച്ച് ബലമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പുറത്തുപറഞ്ഞാൽ വീട്ടുകാരെ കൊന്നുകളയുമെന്നും പ്രതി ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 

സംഭവത്തിന് ശേഷം പെൺകുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം പുറത്തു പറഞ്ഞത്. പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ഒളിവിലുള്ള പ്രതിയെ കണ്ടെത്താനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT