ഫോണില്‍ ആത്മാക്കളുമായി സംസാരിക്കുന്നു; യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  പ്രതീകാത്മക ചിത്രം
India

'ഫോണില്‍ ആത്മാക്കളുമായി സംസാരിക്കുന്നു'; യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

ബുധനാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന ജിയോ ദേവിയെ ഭര്‍ത്താവ് മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഫോണിലൂടെ ആത്മാക്കളുമായി സംസാരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലാണ് സംഭവം. നാല്‍പ്പതുകാരിയായ ജിയോ ദേവിയാണ് കൊല്ലപ്പെട്ടത്.

ആത്മാക്കളുമായി യുവതി ബന്ധപ്പെടുന്നതായും അവരുമായി സംസാരിക്കുന്നതായും ഭര്‍ത്താവ് ചുന്നിലാല്‍ സംശയിച്ചതാണ് കൊലാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ ഉറങ്ങിക്കിടക്കുകയായിരുന്ന ജിയോ ദേവിയെ ഭര്‍ത്താവ് മഴു കൊണ്ട് ആക്രമിക്കുകയായിരുന്നു.

അമ്മയുടെ നിലവിളികേട്ട് ഓടിയെത്തിയ പതിനേഴുകാരിയായ മകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും ചുണ്ണിലാല്‍ ആക്രമണം തുടര്‍ന്നു. ആക്രമണത്തില്‍ മകള്‍ക്കും പരിക്കേറ്റു. ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിലെത്തിയപ്പോഴെക്കും മരിച്ചു. മകളുടെ പരിക്ക് സാരമില്ല.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാത്രി ദേവിയും ചുന്നിലാലും അവരുടെ നാല് കുട്ടികളും ഒരുമിച്ച് ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാന്‍ പോയതായി പൊലീസ് പറഞ്ഞു. പുലര്‍ച്ചെ രണ്ടരയോടെയാണ് ചുന്നിലാല്‍ ഭാര്യയെ ആക്രമിച്ചത്. മൂന്ന് മണിയോടെ അയല്‍വാസികളാണ് വിവരം അറിയിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തതായും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും