ആരവും കല്‍പ്പനയും, എഎന്‍ഐ 
India

വിദ്യാര്‍ഥിനിയുമായി പ്രണയത്തില്‍; വിവാഹം കഴിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക

രാജസ്ഥാനില്‍ പ്രണയത്തിലായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാന്‍ സ്‌കൂള്‍ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രണയത്തിലായ വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കാന്‍ സ്‌കൂള്‍ അധ്യാപിക ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. കായിക അധ്യാപികയായിരുന്ന മീരയാണ് വിദ്യാര്‍ഥിനിയായ കല്‍പ്പനയെ വിവാഹം കഴിച്ചത്.

ഭരത്പൂരിലാണ് സംഭവം. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാന്‍ മീര ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയായിരുന്നു. ആരവ് കുന്ദല്‍ എന്ന് മീര പേരും മാറ്റി. പ്രണയത്തില്‍ എല്ലാം ന്യായമാണ്. അതുകൊണ്ടാണ് താന്‍ ലിംഗമാറ്റത്തിന് തയ്യാറായതെന്ന് ആരവ് കുന്ദല്‍ പറയുന്നു.

സ്‌കൂളില്‍ കായിക വിദ്യാഭ്യാസത്തിനിടെയാണ് മീര കല്‍പ്പനയെ പരിചയപ്പെടുന്നത്. സ്‌കൂള്‍ മൈതാനത്ത് വച്ച് പതിവായി നടന്ന ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിനിടെയാണ് താന്‍ കല്‍പ്പനയെ പ്രണയിക്കാന്‍ തുടങ്ങിയതെന്ന് ആരവ് പറയുന്നു. ജനിച്ചത് പെണ്‍കുട്ടിയായാണ് എങ്കിലും എപ്പോഴും താന്‍ ഒരു ആണ്ണാണ് എന്നാണ് ചിന്തിച്ചിരുന്നത്. തുടര്‍ന്ന് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ആരവ് പറയുന്നു. 

ആരവുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്ന് കല്‍പ്പന പറയുന്നു. ശസ്ത്രക്രിയ നടത്തി ലിംഗമാറ്റം വരുത്തിയില്ലെങ്കിലും താന്‍ ആരവിനെ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്നും കല്‍പ്പന പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT