ഹണിപ്രീതിനൊപ്പം ഗുര്‍മീത് റാം റഹീം 
India

ഗുര്‍മീത് റാം റഹീമിന് രണ്ടുമാസത്തിന് ശേഷം വീണ്ടും 40 ദിവസത്തെ പരോള്‍

ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന്  റോഹ്തക് ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്‌: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമീന് വീണ്ടും പരോള്‍ അനുവദിച്ചു. 40 ദിവസത്തെ പരോള്‍ പൂര്‍ത്തിയായി രണ്ടുമാസത്തിനുള്ളിലാണ് വീണ്ടും പരോള്‍. ചട്ടപ്രകാരമാണ് പരോള്‍ അനുവദിച്ചതെന്ന്  റോഹ്തക് ഡിവിഷണല്‍ കമ്മീഷണര്‍ സഞ്ജീവ് വര്‍മ പറഞ്ഞു

ആശ്രമത്തിലെത്തിയ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്തതിനും മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയതിനുമാണ് ഗുര്‍മീത് റാം ശിക്ഷിക്കപ്പെട്ടത്.  ജനുവരി 25 ന് നടക്കുന്ന മുന്‍ ദേര മേധാവി ഷാ സത്‌നാം സിങ്ങിന്റെ ജന്മദിനത്തില്‍ പങ്കെടുക്കാന്‍ 40 ദിവസത്തെ പരോള്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ വര്‍ഷത്തെ പരോള്‍ നവംബര്‍ 25നാണ് അവസാനിച്ചത്. പരോള്‍കാലത്ത് ഉത്തര്‍പ്രദേശിലെ ബര്‍ണാവ ആശ്രമത്തില്‍ നിരവധി സത്സംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതില്‍ ഹരിയാനയിലെ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നു.  പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മുന്‍പ് 21 ദിവസത്തെയും ജൂണില്‍ ഒരുമാസത്തെയും പരോള്‍ ഗുര്‍മീതിന് അനുവദിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍