പ്രതീകാത്മക ചിത്രം 
India

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗ്രാമത്തില്‍ വിലക്ക്, പുറത്താക്കാന്‍ മൂന്നു പഞ്ചായത്തുകളില്‍ പ്രമേയം

കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിക്ക് ഗ്രാമത്തില്‍ വിലക്ക്, പുറത്താക്കാന്‍ മൂന്നു പഞ്ചായത്തുകളില്‍ പ്രമേയം

സമകാലിക മലയാളം ഡെസ്ക്

ഔറംഗബാദ്: കൂട്ട ബലാത്സംഗത്തിന് ഇരയായ മുപ്പതുകാരിയെ ഗ്രാമ പഞ്ചായത്ത് യോഗം ചേര്‍ന്ന് നാട്ടില്‍നിന്നു പുറത്താക്കി. സമീപത്തെ രണ്ടു പഞ്ചായത്തുകള്‍ കൂടി യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തി പ്രമേയം പാസാക്കി. 

മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ 2015ല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയാണ് നാട്ടില്‍ വിലക്കു നേരിടുന്നത്. നാട്ടുകള്‍ തന്നെ ഉപദ്രവിക്കുന്നെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്കി. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

്അഞ്ചു വര്‍ഷം മുമ്പ് പരുത്തിപ്പാടത്തേക്കു പോവും വഴിയാണ് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഈ കേസില്‍ ഈ വര്‍ഷം ആദ്യമാണ് കോടതി വിധി പറഞ്ഞത്. നാലു പേരെ കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 

നാട്ടില്‍ നിന്നു പോവണം എന്ന് ആവശ്യപ്പെട്ട് ഗ്രാമത്തിലുള്ളവര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് യുവതി മാധ്യമങ്ങളോടു പറഞ്ഞു. തനിക്കു വിലക്ക് ഏര്‍പ്പെടുത്തിയെന്നു കാണിച്ച് വീടിനു മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുകയാണ്. ഇതിനായി പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും യുവതി പറഞ്ഞു.

യുവതിക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് മൂന്നു പഞ്ചായത്തുകള്‍ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ബ്ലോക്ക് വികസന ഓഫിസര്‍ അനിരുദ്ധ സനപ് പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റ് 15നാണ് പ്രമേയം പാസാക്കിയത്. വീടിനു മുന്നില്‍ നോട്ടീസ് പതിച്ചിരിക്കുന്നത് കയ്യേറ്റവുമായി ബന്ധപ്പെട്ടാണെന്നാണ് ഗ്രാമ സേവകര്‍ അറിയിച്ചതെന്നും ഓഫിസര്‍ വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT