ഗൗതം സിംഘാനിയ, നവാസ് മോദി ഫെയ്‌സ്ബുക്ക് 
India

32 വര്‍ഷത്തെ ദാമ്പത്യബന്ധം; ഗൗതം സിംഘാനിയയും  നവാസും വേര്‍പിരിഞ്ഞു

11,000 കോടി രൂപയിലധികം ആസ്തിയുള്ള ഗൗതം സിംഘാനിയ വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: 32 വര്‍ഷത്തെ ബന്ധത്തിനൊടുവില്‍ വ്യവസായി ഗൗതം സിംഘാനിയയും -  നവാസ് മോദിയും വേര്‍പിരിഞ്ഞു. ഗൗതം സിംഘാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 

11,000 കോടി രൂപയിലധികം ആസ്തിയുള്ള ഗൗതം സിംഘാനിയ വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. 'ഇത് മുന്‍കാലത്തെപ്പോലെയുള്ള ദീപാവലിയല്ല' ഗൗതം സിംഘാനിയ എക്‌സില്‍ കുറിച്ചു. ടെക്സ്റ്റൈല്‍സ് രംഗത്തും റിയല്‍ എസ്റ്റേറ്റ് ബന്ധമുള്ളതുമായ പതിറ്റാണ്ടുകളായി റെയ്മണ്ട് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നു ഗൗതം. ഫിറ്റ്‌നസ് രംഗത്തെ പ്രമുഖയായ നവാസുമായി 32 വര്‍ഷമായി  ദാമ്പത്യ ബന്ധത്തിലായിരുന്നു. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്.

'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ക്കൊപ്പം ഞങ്ങള്‍ പ്രതിബദ്ധത, ദൃഢനിശ്ചയം, വിശ്വാസം എന്നിവയിലൂടെ സഞ്ചരിച്ചു,' ഗൗതം സിംഘാനി കുറിച്ചു. 

കഴിഞ്ഞയാഴ്ച താനെയില്‍ ഗൗതം സിംഘാനിയ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ നവാസിന് പ്രവേശനമുണ്ടായില്ലെന്ന് കാണിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് മിനിറ്റുകള്‍ക്ക് ശേഷമാണ്  ഇരുവരും വേര്‍പിരിഞ്ഞതായുള്ള 
പ്രഖ്യാപനം വന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍