പ്രതീകാത്മക ചിത്രം 
India

പങ്കാളിക്കു ദീര്‍ഘകാലം ലൈംഗിക ബന്ധം നിഷേധിക്കുന്നതു ക്രൂരത; വിവാഹമോചനത്തിനു കാരണമാവാമെന്ന് ഹൈക്കോടതി

മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നതു തന്നെ ക്രൂരതയാണെന്നു കോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാമെന്ന് അലഹാബാദ് ഹൈക്കോടതി. ഇത് വിവാഹമോചനം അനുവദിക്കുന്നതിനു കാരണമാവാമെന്നും കോടതി വ്യക്തമാക്കി.

വിവാഹമോചനം തേടി ഭര്‍ത്താവ് നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഭാര്യ വിവാഹ ബന്ധത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നും പങ്കാളി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നില്ലെന്നും ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞു. വിവാഹ മോചനം നിഷേധിച്ച വാരാണസി കുടുംബ കോടതി വിധി ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

സാങ്കേതികമായി മാത്രം കാര്യങ്ങളെ വിലയിരുത്തിയാണ് കുടുംബ കോടതി വിധി പറഞ്ഞതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

ഏറെക്കാലമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും പങ്കാളികള്‍ എന്ന വിധത്തിലുള്ള ബന്ധമൊന്നും ഇപ്പോള്‍ തങ്ങള്‍ തമ്മില്‍ ഇല്ലെന്നും ഭര്‍ത്താവ് പറഞ്ഞു. സമുദായ പഞ്ചായത്തില്‍ വച്ച് ഇതിനകം തന്നെ പരസ്പര സമ്മതത്തോടെ പിരിയാന്‍ തീരുമാനിച്ചതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. 

വിവാഹം കഴിഞ്ഞു കുറച്ചു കാലമായപ്പോഴേക്കും ഭാര്യ തനിക്കൊപ്പം കഴിയാന്‍ വിസമ്മതം പ്രകടിപ്പിച്ചു തുടങ്ങിയതായി ഭര്‍ത്താവ് പറഞ്ഞു. പിന്നീട് സ്വന്തം മാതാപിതാക്കളോടൊപ്പമാണ് ഭാര്യ കഴിഞ്ഞതെന്നും ഭര്‍ത്താവ് അറിയിച്ചു.

മതിയായ കാരണമില്ലാതെ ദീര്‍ഘകാലം പങ്കാളിക്കു ലൈംഗിക ബന്ധം നിഷേധിക്കുന്നതു തന്നെ ക്രൂരതയാണെന്നു കോടതി വ്യക്തമാക്കി. വിവാഹ മോചനം അനുവദിക്കാന്‍ അതു മതിയായ കാരണമാണ്. ഇത്തരത്തില്‍ പിരിഞ്ഞ ദമ്പതികളെ വീണ്ടും ഒന്നിച്ചു താമസിക്കാന്‍ നിര്‍ബന്ധിക്കുന്നതില്‍ അര്‍ഥമില്ല. കുടുംബ കോടതി അത്യധികം സാങ്കേതികമായാണ് കാര്യങ്ങളെ കണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT