പ്രധാനമന്ത്രി നരേന്ദ്ര മോദി മൻമോഹൻ സിങ്ങിന് അന്ത്യാഞ്ജലി അർപ്പിക്കുന്നു  പിടിഐ
India

പ്രത്യേക സ്മാരകമെന്ന കോൺ​ഗ്രസ് ആവശ്യം തള്ളി; മൻമോഹൻ സിങ്ങിന്റെ സംസ്കാരം നി​ഗംബോധ്ഘട്ടിൽ

രാവിലെ 11.45നായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക എന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സംസ്കാരം നി​ഗംബോധ്ഘട്ടിൽ നടക്കം. നാളെ രാവിലെ 11.45നായിരിക്കും സംസ്കാരചടങ്ങുകൾ നടക്കുക എന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മൻമോഹൻസിങ്ങിന് പ്രത്യേക സ്ഥലം വേണമെന്ന കോൺ​​ഗ്രസ് ആവശ്യം കേന്ദ്രസർക്കാർ അം​ഗീകരിച്ചില്ല.

യമുനാ തീരത്ത് സ്മാരകം വേണമെന്നായിരുന്നു കോൺ​ഗ്രസിന്റെ ആവശ്യം. ഇക്കാര്യം അറിയിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുൻ പ്രധാനമന്ത്രിമാരുടെ സ്മാരകങ്ങള്‍ക്കൊപ്പം മൻമോഹൻ സിങ്ങിനും സ്മാരകം പണിയണമെന്നാണ് ആവശ്യം.

അന്തരിച്ച പ്രധാനമന്ത്രിമാർക്ക് നേരത്തെ വെവ്വേറെ സ്മാരകങ്ങൾ നിർമിക്കുമായിരുന്നു. എന്നാൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇത് നിർത്തലാക്കുകയായിരുന്നു. സ്ഥല ദൗർലഭ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. രാജ്ഘട്ടിൽ പൊതു സ്മാരകം സ്ഥാപിക്കാൻ 2013ലാണ് യുപിഎ സർക്കാർ തീരുമാനമെടുത്തത്.

നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള മൃതദേഹം രാവിലെ എട്ടുമണിക്ക് കോൺഗ്രസ് ദേശീയ ആസ്ഥാനത്തെത്തിക്കും. എട്ടര മുതൽ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി രാജ്ഘട്ടിനു സമീപത്തെ സംസ്കാര സ്ഥലത്തേയ്ക്ക് കൊണ്ടുപോകും.മുന്‍ പ്രധാനമന്ത്രിയുടെ നിര്യാണത്തോട് അനുബന്ധിച്ച് നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും പകുതി ദിവസം അവധി പ്രഖ്യാപിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT