ഷഹീന്‍ ബാഗ് കേസിലെ പുനപ്പരിശോധനാ ഹര്‍ജി തള്ളി/ഫയല്‍ 
India

പ്രതിഷേധിക്കാം, എന്നാല്‍ എവിടെയും എപ്പോഴും പറ്റില്ല: സുപ്രീം കോടതി

മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് ദീര്‍ഘകാലം പൊതുസ്ഥലം കൈയടകിക്കിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിഷേധിക്കാനുള്ള അവകാശം എവിടെയും എപ്പോഴും പ്രതിഷേധിക്കാനുള്ള അവകാശമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധിക്കുന്നതായി ദീര്‍ഘകാലം പൊതുസ്ഥലം കൈയടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന്, ഷഹീന്‍ ബാഗ് കേസിലെ പുനപ്പരിശോധനാ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.

''പ്രതിഷേധിക്കാനുള്ള അവകാശം എവിടെയും എപ്പോഴും പ്രതിഷേധിക്കാനുള്ള അവകാശമല്ല. പെട്ടെന്നു സംഭവിക്കുന്ന ചില പ്രതിഷേധങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ട് ദീര്‍ഘകാലം പൊതുസ്ഥലം കൈയടകിക്കിവയ്ക്കുന്നത് അംഗീകരിക്കാനാവില്ല''- ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, അനിരുദ്ധ ബോസ്, കൃഷ്ണ മുരാരി എന്നിവര്‍ അടങ്ങിയ ബെഞ്ച് വിശദീകരിച്ചു.

പുനപ്പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. പ്രതിഷേധിക്കുക എന്നത് ഭരണഘടനാപരമായ അവകാശം തന്നെയാണെന്നും എന്നാല്‍ ചില കടമകള്‍ കൂടി അതിനൊപ്പമുണ്ടെന്നും മുന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ആ ഉത്തരവ് പുനപ്പരിശോധിക്കുന്നതിനു കാരണം കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. 

പ്രതിഷേധിക്കാനായി നിശ്ചിത ഇടങ്ങള്‍ വേണമെന്നും അതിനു പുറത്ത് സമരങ്ങള്‍ നടത്തുന്നവരെ പൊലീസ് നീക്കം ചെയ്യണമെന്നുമാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറപ്പെടവിച്ച വിധിയില്‍ സുപ്രീം കോടതി വിധിച്ചത്. ഇതിനെതിരെ പന്ത്രണ്ടു പുനപ്പരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT