പ്രതീകാത്മക ചിത്രം 
India

ട്രെയിന്‍ അപകടങ്ങളിൽ മരിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, ഗുരുതര പരിക്കിന് 2.5 ലക്ഷം; പത്ത് മടങ്ങിന്റെ വര്‍ധന

റെയില്‍വേ ക്രോസിങ് ഗെയ്റ്റുകളിലുണ്ടാകുന്ന അപകടങ്ങളിലും നഷ്ടപരിഹാരം ലഭിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിന്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്ത് മടങ്ങ് വര്‍ധിപ്പിച്ച് റെയ്ല്‍വേ. അഞ്ച് ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. നിലവില്‍ 50,000 രൂപയായിരുന്നു. അപകടങ്ങളില്‍ പരുക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും വര്‍ധിപ്പിച്ചിട്ടുണ്ട്.  

ട്രെയിന്‍ കൂട്ടിയിടിച്ചും പാളം തെറ്റിയും ഉണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുന്നവര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹതയുള്ളത്. കൂടാതെ റെയില്‍വേ ക്രോസിങ് ഗെയ്റ്റുകളിലുണ്ടാകുന്ന അപകടങ്ങളിലും നഷ്ടപരിഹാരം ലഭിക്കും. ട്രെയിനിലെ അക്രമങ്ങള്‍, കവര്‍ച്ച, ട്രെയിനില്‍ നിന്ന് വീഴുക തുടങ്ങിയവ അനിഷ്ട സംഭവങ്ങളായി കണക്കാക്കി നഷ്ടപരിഹാരം നല്‍കും. 

ട്രെയിന്‍ അപകടങ്ങളില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 2.5 ലക്ഷം രൂപയാണ് ലഭിക്കുക. ഗുരുതരമല്ലാത്ത പരുക്കിന് 50,000 രൂപ നഷ്ടപരിഹാരമായി ലഭിക്കുന്നതാണ്. നേരത്തെ ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് 25,000 രൂപയും പരിക്കേല്‍ക്കുന്നവര്‍ക്ക് 5,000 രൂപയുമാണ് ലഭിച്ചിരുന്നത്.  ലെവല്‍ക്രോസിങ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇതേ തുക തന്നെയാവും ലഭിക്കുക. അനിഷ്ട സംഭവങ്ങളില്‍  മരിക്കുന്നവര്‍ക്ക് 1.5 ലക്ഷം രൂപ (50,000), ഗുരുതര പരുക്കിന് 50,000 രൂപയും (25,000), പരുക്കിന് 5000 (500) രൂപയും ലഭിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT