സുപ്രീംകോടതി(supreme court) ഫയല്‍
India

ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം പാടില്ല; നിരോധനം ഏര്‍പ്പെടുത്തി സുപ്രീംകോടതി

വനാവകാശ നിയമം അനുസരിച്ച് ഗോത്രവര്‍ഗക്കാരുടെയും വനവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഖനനം നടത്തുന്നത് സുപ്രീംകോടതി നിരോധിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്യജീവികള്‍ക്ക് അപകടകരമാണെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

സരന്ദ വന്യജീവി സങ്കേതം (എസ്ഡബ്ല്യുഎല്‍), സസാങ്ദാബുരു കണ്‍സര്‍വേഷന്‍ റിസര്‍വ് (എസ്സിആര്‍) എന്നിവ സംരക്ഷിത മേഖലയായി വിജ്ഞാപനം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വന്യജീവികള്‍ക്ക് ദോഷകരമാകുമെന്നതിനാല്‍ ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ഒരു കിലോമീറ്റര്‍ പരിധിയില്‍ ഖനനം പാടില്ല എന്നത് കോടതിയുടെ സുവ്യക്തമായ തീരുമാനമാണ്.

ദേശീയ പാര്‍ക്കുകളുടെയോ വന്യജീവി സങ്കേതത്തിന്റെയോ അതിര്‍ത്തിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ വിസ്തൃതിയില്‍ ഖനനം ഒരു കാരണവശാലും അനുവദിക്കാനാകില്ല. മുമ്പ് ഗോവ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കേസില്‍ ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിക്കാന്‍ ഗോവ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു വിജ്ഞാപനം രാജ്യത്താകെ തന്നെ വേണമെന്ന് കോടതി ഇപ്പോള്‍ വിലയിരുത്തുകയാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

നിര്‍ദ്ദിഷ്ട പ്രദേശത്തെ വന്യജീവി സങ്കേതമായി വിജ്ഞാപനം ചെയ്യാന്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. വനാവകാശ നിയമം അനുസരിച്ച് ഈ പ്രദേശത്തെ ഗോത്രവര്‍ഗക്കാരുടെയും വനവാസികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും കോടതി നിര്‍ദേശിച്ചു. പാരിസ്ഥിതികമായി സമ്പന്നമായ സാരന്ദ മേഖലയെ റിസര്‍വ് വനമായി പ്രഖ്യാപിക്കാന്‍ നേരത്തെ സുപ്രീംകോടതി ഝാര്‍ഖണ്ഡ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നതാണ്.

The Supreme Court has banned mining within a one-kilometer radius of national parks and wildlife sanctuaries.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, കാറിന്റെ പിന്‍സീറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്

മുറിവുണ്ടായാല്‍ എന്തു ചെയ്യണം? രക്തസ്രാവം പലതരം

പരിശീലനത്തിനിടെ കുഴഞ്ഞുവീണു; ബ്രസീല്‍ താരം ഓസ്‌ക്കാര്‍ ആശുപത്രിയില്‍

കടൽ കടന്നുപോകുന്ന കുട്ടികൾ എത്തിപ്പെടുന്നത് എവിടെ?

'അത് നാറിയ നാടകമായിരുന്നു എന്ന് കാനം തന്നെ പറഞ്ഞു, ആര്‍ഷോ വനിതാ നേതാവിനെ അധിക്ഷേപിച്ചിട്ടില്ല'; വെളിപ്പെടുത്തലുമായി മുന്‍ എഐഎസ്എഫ് നേതാവ്

SCROLL FOR NEXT