ജമ്മു കശ്മീരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ  എഎൻഐ
India

പഹല്‍ഗാം: ഭീകരരെക്കുറിച്ച് വിവരം നല്‍കിയാല്‍ 20 ലക്ഷം ഇനാം; കശ്മീരില്‍ പോസ്റ്ററുകള്‍ (വീഡിയോ)

അലി ഭായി, ഹാഷിം മൂസ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നീ ഭീകരരുടെ ചിത്രം സഹിതമാണ് പൊലീസിന്റെ പോസ്റ്റര്‍

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഭീകരരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് അറിയിച്ചു കൊണ്ട് പൊലീസിന്റെ പോസ്റ്ററുകള്‍. ഭീകരരെ സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപ നല്‍കുമെന്നാണ് ജമ്മു കശ്മീര്‍ പൊലീസ് പോസ്റ്ററില്‍ വ്യക്തമാക്കുന്നത്. പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത അലി ഭായി, ഹാഷിം മൂസ, ആദില്‍ ഹുസൈന്‍ തോക്കര്‍ എന്നീ ഭീകരരുടെ ചിത്രം സഹിതമാണ് പൊലീസിന്റെ പോസ്റ്റര്‍. ഭീകര മുക്ത കശ്മീര്‍ എന്ന സന്ദേശവും പോസ്റ്ററിലുണ്ട്. ഭീകരരെക്കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ അടക്കം അതീവരഹസ്യമായി സൂക്ഷിക്കുമെന്നും ജമ്മു കശ്മീര്‍ പൊലീസ് പറയുന്നു.

പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഹാഷിം മൂസ, അലി ഭായി എന്നിവര്‍ പാകിസ്ഥാന്‍ സ്വദേശികളും, ആദില്‍ ഹുസൈന്‍ തോക്കര്‍ കശ്മീരിയുമാണ്. ഇയാള്‍ ലഷ്‌കര്‍ ഇ തയ്ബയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയായിരുന്നു. പഹല്‍ഗാമില്‍ ഏപ്രില്‍ 22 ന് നടത്തിയ ഭീകരാക്രമണത്തില്‍ 25 ഇന്ത്യക്കാരും ഒരു നേപ്പാളിയും അടക്കം 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍ ഇ തയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT