ഷിന്‍ഡെ വിഭാഗം എംഎല്‍എമാര്‍ മുംബൈയില്‍/ഫോട്ടോ: എഎന്‍ഐ 
India

മഹാരാഷ്ട്രയില്‍ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്; വിമത എംഎല്‍എമാര്‍ മുംബൈയിലെത്തി; വിശ്വാസവോട്ടെടുപ്പ് നാളെ

മഹാരാഷ്‌ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് ആണ് സഭയിലെ ഇന്നത്തെ പ്രധാന അജണ്ട

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. സ്പീക്കർ തെരഞ്ഞെടുപ്പ് ആണ് സഭയിലെ ഇന്നത്തെ പ്രധാന അജണ്ട. ഉദ്ധവ് താക്കറെ വിഭാഗത്തിലെ രാജൻ സാൽവി  ‌സ്പീക്കർ തെരഞ്ഞെടുപ്പിന് നാമനിർദേശപത്രിക സമർപ്പിച്ചിട്ടുണ്ട്. 

കോൺഗ്രസിലെ നാനാ പതോളിൻറെ രാജിയെത്തുടർന്ന് 2021 ഫെബ്രുവരി മുതൽ സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയാണ്. രാജൻ സാൽവിക്ക് ശിവസേനയുടെയും എൻസിപിയുടെയും കോൺഗ്രസിൻറെയും പിന്തുണയുണ്ട്.  രാഹുൽ നാർവികറാണ് ബിജെപിക്കായി സ്പീക്കർ പോരിന് ഇറങ്ങുന്നത്. 

ബിജെപിയുടെയും വിമത ശിവസേനാ എംഎൽഎമാരുടെയും പിന്തുണയുള്ള രാഹുലിനാണ് വിജയസാധ്യത. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ അടക്കം വിമത എംഎൽഎമാർക്ക് അയോഗ്യതാ ഭീഷണിയുള്ളതിനാൽ കോടതി ഇടപെടലിൽ പ്രതീക്ഷ വെച്ചാണ് രാജൻ സാൽവിയും പോരാട്ടത്തിനിറങ്ങുന്നത്. ഗോവയിലെ റിസോര്‍ട്ടിലായിരുന്ന ശിവസേന വിമത എംഎൽഎമാർ മുംബൈയില്‍ തിരിച്ചെത്തി. ഗോവയിൽ നിന്ന് വിമാനമാർഗ്ഗമാണ് എംഎൽഎമാര്‍ രാത്രിയോടെ മുംബൈയില്‍ എത്തിയത്. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT