ഫോട്ടോ: ട്വിറ്റർ 
India

സ്പുട്നിക് മെയ് മുതൽ; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

സ്പുട്നിക് മെയ് മുതൽ; 91.6 ശതമാനം ഫലപ്രാപ്തിയെന്ന് കമ്പനി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിൻ ആയ സ്പുട്നിക് 5 രാജ്യത്ത് ഉപയോ​ഗിക്കാൻ അനുമതി. സ്പുട്നിക് വാക്സിൻ ഉപയോ​ഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അന്തിമ അനുമതി നൽകിയത്. ഡിസിജിഐയുടെ കീഴിലുള്ള വിദഗ്ധ സമിതി അനുമതിക്ക് ശുപാർശ ചെയ്തിരുന്നു. സ്പുട്നികിന് അനുമതി നൽകുന്ന അറുപതാമത്തെ രാജ്യമാണ് ഇന്ത്യ. 

സ്പുട്നിക് വാക്സിൻ മെയ് മാസം മുതൽ വിതരണം ആരംഭിക്കും. 91.6 ശതമാനം ഫലപ്രാപ്തിയാണ് വാക്സിൻ അവകാശപ്പെടുന്നത്. ഡോ. റെഡ്ഡീസ് ആണ് സ്പുട്‌നിക് ഇന്ത്യയിൽ നിർമിക്കുക.

ഇന്നലെ ചേർന്ന സബ്ജക്ട് എക്‌സ്പർട്ട് കമ്മിറ്റിയാണ് സ്പുട്നിക് 5 വാക്‌സിന് അംഗീകാരത്തിനുള്ള ശുപാർശ നൽകിയത്. ഉപയോ​ഗത്തിനുള്ള അന്തിമാനുമതി ലഭിച്ചതോടെ രാജ്യത്ത് ഉപയോഗത്തിലെത്തുന്ന മൂന്നാമത്തെ കോവിഡ് വാക്‌സിൻ ആയി സ്പുട്നിക് മാറി. 

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി ആസ്ട്രാസെനക്കയുമായി ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന വാക്‌സിനുകൾ. കോവിഡ് രണ്ടാം തരം​ഗത്തിന്റെ ആശങ്കയിൽ നിൽക്കുന്ന രാജ്യത്ത് സ്പുട്നികിനും അനുമതി നൽകിയതോടെ വാക്സിനേഷൻ പ്രവർത്തനങ്ങൾ കൂടുതൽ വേ​ഗത്തിലാകും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

പിക്കപ്പ് വാഹനത്തില്‍ വള്ളവുമായി അപകടയാത്ര; 27,500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്

ഒരു കോടിയുടെ ഒന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ ടിക്കറ്റിന്; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Sthree Sakthi SS 492 lottery result

'വെറുതെ തള്ളി മറിക്കണ്ട, മന്ത്രി മറന്നുപോയെങ്കില്‍ വോയ്‌സ് ക്ലിപ്പ് അയച്ചു തരാം'; സജി ചെറിയാനോട് വിനയന്‍

99,999 രൂപ വില, പെട്ടെന്ന് ചൂടാവാതിരിക്കാന്‍ കൂളിങ് സിസ്റ്റം; വിവോ എക്‌സ് 300 സീരീസ് ഉടന്‍ വിപണിയില്‍

SCROLL FOR NEXT