indian army ഫയൽ
India

ലഷ്‌കര്‍ ഭീകരശൃംഖല തകര്‍ത്തു; രണ്ട് പാക് ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍, ആയുധങ്ങള്‍ കണ്ടെടുത്തു

16 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ, പാക് ഭീകരന്‍ അബ്ദുള്ള എന്ന അബു ഹുറൈറയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: പാകിസ്ഥാന്‍ ആസ്ഥാനമായുള്ള നിരോധിത സംഘടനയായ ലഷ്‌കര്‍-ഇ-തയ്ബയുമായി ബന്ധമുള്ള ഭീകരശൃംഖല ജമ്മു കശ്മീര്‍ പൊലീസ് തകര്‍ത്തു. രണ്ട് പാകിസ്ഥാന്‍ ഭീകരര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റിലായി. 16 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തി, ലഷ്‌കറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന പാക് ഭീകരന്‍ അബ്ദുള്ള എന്ന അബു ഹുറൈറയും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

പിടിയിലായവരില്‍ മറ്റൊരു പാകിസ്ഥാന്‍ ഭീകരന്‍ ഉസ്മാന്‍ എന്ന ഖുബൈബും ഉള്‍പ്പെടുന്നു. പിടിയിലായ മറ്റു മൂന്നുപേര്‍ ശ്രീനഗര്‍ സ്വദേശികളാണ്. മുഹമ്മദ് നഖീബ് ഭട്ട്, ആദില്‍ റാഷിദ് ഭട്ട്, ഗുലാം മുഹമ്മദ് മിര്‍ എന്ന മാമ എന്നിവരാണ് പിടിയിലായത്. ഭീകരര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ സഹായങ്ങള്‍ ചെയ്തു നല്‍കിയത് ഇവരാണെന്ന് കണ്ടെത്തി.

രാജസ്ഥാന്‍, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡുകള്‍ നടത്തിയത്. നിരവധി വസ്തുക്കളും തെളിവുകളും റെയ്ഡില്‍ കണ്ടെടുത്തു. അറസ്റ്റിലായ രണ്ട് പാക് ഭീകരരും പിടികൂടേണ്ട 'എ' കാറ്റഗറി വിഭാഗത്തില്‍പ്പെടുത്തിയിരുന്നവരാണ്. വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് ജമ്മു കശ്മീരിലും മറ്റ് സംസ്ഥാനങ്ങളിലും ലഷ്‌കര്‍ ശൃംഖല സൃഷ്ടിക്കുന്നതില്‍ ഇവര്‍ പങ്കാളികളായിരുന്നു.

ഏകദേശം 40 ഓളം വിദേശ ഭീകരരെ ഇവര്‍ നിയന്ത്രിച്ചിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ശ്രീനഗറിലെയും മറ്റ് നഗരങ്ങളിലെയും ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട ഒളിത്താവളങ്ങളില്‍ നിന്ന് എകെ-47 റൈഫിളുകള്‍, എകെ-ക്രിങ്കോവ് റൈഫിള്‍, പിസ്റ്റളുകള്‍, ഹാന്‍ഡ് ഗ്രനേഡുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഗാഡ്ജെറ്റുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി.

Jammu and Kashmir Police has busted a terror cell linked to the banned Pakistan-based organization Lashkar-e-Taiba.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഈ സര്‍ക്കാരിന് എട്ടിന്റെ പണി; പോണപോക്കില്‍ മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു: മുഖ്യമന്ത്രി

കോക്രോച്ചുകള്‍ക്കൊപ്പം; പിന്തുണയുമായി മമതാ ബാനര്‍ജി

'അത്ര വികാരാധീനമായി എടുക്കേണ്ടതില്ല'; കോക്രോച്ച് പാര്‍ട്ടി വിവാദം സുപ്രീംകോടതിയില്‍, അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് ചീഫ് ജസ്റ്റിസ്

'ഒരു പ്രതിയെ വെറുതെ വിട്ടത് എന്തിനാണ്?, എനിക്ക് ഈശ്വരന്‍ മാത്രമേയുള്ളൂ'; മധുവിന്റെ അമ്മ

കര്‍ണാടകയിലും മുഖ്യമന്ത്രി തര്‍ക്കം; സിദ്ധരാമയ്യ - ഡികെ ശിവകുമാര്‍ പോരു മുറുകുന്നു; ഹൈക്കമാന്റിന് അടുത്ത പ്രതിസന്ധി

SCROLL FOR NEXT