പ്രതീകാത്മക ചിത്രം 
India

പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയം; നീറ്റിന് പിന്നാലെ തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു

അരിയല്ലൂര്‍ സ്വദേശിനിയായ കനിമൊഴിയാണു പരാജയ ഭീതിയില്‍ ജീവനൊടുക്കിയത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ:  നീറ്റ് പരീക്ഷയ്ക്കു പിന്നാലെ തമിഴ്‌നാട്ടില്‍ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ സ്വദേശിനിയായ കനിമൊഴിയാണു പരാജയ ഭീതിയില്‍ ജീവനൊടുക്കിയത്. 16വയസായിരുന്നു. പരീക്ഷയ്ക്കു ശേഷം വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്നാണു മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. പ്ലസ്ടു പരീക്ഷയില്‍ 600ല്‍ 562 മാര്‍ക്കു വാങ്ങിയിരുന്നു കനിമൊഴി.

എന്നാല്‍, നീറ്റില്‍ വിജയിക്കാന്‍ കഴിയില്ലെന്ന ഭീതിയാണ് ആത്മഹത്യയിലേക്കു നയിച്ചത്. രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ സേലം സ്വദേശിയായ ധനുഷ് എന്ന വിദ്യാര്‍ഥിയും നീറ്റ് പേടിയില്‍ ജീവനൊടുക്കിയിരുന്നു. തമിഴ്‌നാടിനെ നീറ്റില്‍നിന്ന് ഒഴിവാക്കാനുള്ള ബില്‍ കഴിഞ്ഞ ദിവസമാണു നിയമസഭയില്‍ പാസാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍; എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം'

കശ്മീർ മുതൽ കന്യാകുമാരി വരെ: ഇന്ത്യയുടെ ചർമ്മരഹസ്യങ്ങൾ

മറക്കില്ല നിന്റെ അണ്ണാ എന്ന വിളി, അതാകും അവസാന കൂടിക്കാഴ്ചയെന്ന് അറിഞ്ഞില്ല...; നെഞ്ച് നീറി ശശാങ്കന്‍ മയ്യനാട്

'മത്സരിക്കാത്തത് സ്വന്തം തീരുമാനം'; ബിജെപി അവഗണിച്ചിട്ടില്ലെന്ന് അണ്ണാമലൈ

രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

SCROLL FOR NEXT