Supreme Court refuses to entertain plea to restrain naming of religious structures in Babur's name  
India

'പള്ളികള്‍ക്ക് ബാബറി മസ്ജിദ് എന്നു പേരിടുന്നതു തടയണം', ഹര്‍ജി സുപ്രീം കോടതി തള്ളി

കേസ് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് രണ്ടംഗ ബെഞ്ച് നിലപാട് എടുക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മതപരമായ നിര്‍മിതികള്‍ക്ക് മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ പേര് നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. കേസ് കേള്‍ക്കാന്‍ താല്‍പര്യമില്ലെന്ന് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് അറിയിക്കുകയായിരുന്നു. ഇതോടെ പരാതിക്കാരന്‍ പിന്നീട് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

ബാബര്‍, ബാബറി മസ്ജിദ് സമാനമായ നാമങ്ങളുടെ പേരില്‍ ഏതെങ്കിലും പള്ളിയുടെയോ മതപരമായ ഘടനയുടെയോ നിര്‍മ്മാണം, ഇത്തരം പേരുകള്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് തടയുകയോ നിരോധിക്കുകയോ ചെയ്യണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഇത്തരം ഒരു ഇടപെടലിനായ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയില്‍ ബാബറി മസ്ജിദിന്റെ പകര്‍പ്പ് നിര്‍മ്മിക്കുമെന്ന സസ്പെന്‍ഡ് ചെയ്യപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ പ്രഖ്യാപനം ഉള്‍പ്പെടെ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

The Supreme Court declined to hear a plea aimed at halting the construction or naming of mosques using Mughal emperor Babur's name. The petition, mentioning a proposed Babri Masjid replica in West Bengal, was withdrawn after the bench expressed reluctance to entertain it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നും ഓര്‍മ്മയില്ലെന്ന് എങ്ങനെ പറയാനാകും?; ഡോക്ടര്‍ ലളിതാംബികയ്ക്കെതിരെ ആരോഗ്യ മന്ത്രി, ചികിത്സാ പിഴവ് അന്വേഷിക്കാന്‍ വിദഗ്ധ സമിതി

ഒന്നാം സ്ഥാനക്കാര്‍ക്ക് എതിരാളി ഒന്നാം സ്ഥാനക്കാര്‍ തന്നെ! അതെങ്ങനെ ശരിയാകും?

'അമ്മ അയാളുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് ഞെരിച്ചു, കരണത്തടിച്ചു'; ടാക്‌സി യാത്രയ്ക്കിടെ നേരിട്ട ഭീകരാനുഭവം പങ്കിട്ട് പ്രിയങ്ക

യുവതീപ്രവേശനത്തെ എതിര്‍ത്തതില്‍ പ്രതികാരം, കേസില്‍ കുടുക്കി; പോറ്റിക്ക് ഉന്നതരുമായി അടുത്ത ബന്ധം; സര്‍ക്കാരിനെതിരെ കണ്ഠരര് രാജീവര്

'സ്ത്രീയെന്ന പ്രത്യേക പരിഗണന'; ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ എസ് ജയശ്രീക്ക് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT