യുവതിയുടെ ചിതാഭസ്മത്തില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തി പ്രതീകാത്മക ചിത്രം
India

പ്രസവ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു, ചിതാഭസ്മത്തില്‍ സര്‍ജിക്കല്‍ ബ്ലേഡ്; ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഉത്തര്‍പ്രദേശില്‍ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ചിതാഭസ്മത്തില്‍ നിന്ന് സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തി. സംഭവം കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയതോടെ, പ്രസവത്തിനായി പ്രവേശിപ്പിച്ച ആശുപത്രിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

മീററ്റിലാണ് നാടിനെ നടുക്കിയ സംഭവം. നവ്‌നീത് കൗര്‍ എന്ന യുവതിയാണ് മവാനയിലെ ജെകെ ആശുപത്രിയില്‍ പ്രസവത്തിനിടെ മരിച്ചത്. പ്രസവ ശസ്ത്രക്രിയക്കിടെയാണ് യുവതിക്ക് മരണം സംഭവിച്ചത്. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ ഗ്രാമത്തില്‍ നടത്തി. ശവസംസ്‌കാര ചടങ്ങിന് ശേഷം കുടുംബാംഗങ്ങള്‍ യുവതിയുടെ ചിതാഭസ്മം ശേഖരിക്കുന്നതിനിടെയാണ് സര്‍ജിക്കല്‍ ബ്ലേഡ് കിട്ടിയത്.ശസ്ത്രക്രിയയ്ക്കിടെ ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചികിത്സാപിഴവ് ആകാമെന്നും സര്‍ജിക്കല്‍ ബ്ലേഡ് വയറിനുള്ളില്‍ മറന്നുവെച്ചതാകാമെന്നും കുടുംബം ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തെത്തുടര്‍ന്ന്, കുടുംബം നല്‍കിയ പരാതിയിലാണ് മീററ്റിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. 'ഡോക്ടര്‍മാരില്‍ നിന്ന് ഇത്തരമൊരു പിഴവ് ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങള്‍ ആദ്യം ഇത് വിധിയായി അംഗീകരിച്ചു. പക്ഷേ സര്‍ജിക്കല്‍ ബ്ലേഡ് കണ്ടെത്തിയത് ഞങ്ങളെ ഞെട്ടിച്ചു,'- സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഒരു കുടുംബാംഗം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

SCROLL FOR NEXT