പ്രതീകാത്മക ചിത്രം 
India

ഗണേശോത്സവം; മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്ന് സര്‍ക്കുലര്‍; വിവാദം; പിന്‍വലിച്ച് തമിഴ്‌നാട് പൊലീസ്

ഗണേശോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം ഇറച്ചി കടകള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദേശം.

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗണേശോത്സവത്തോടനുബന്ധിച്ച് മൂന്ന് ദിവസം ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടയ്ക്കണമെന്ന പൊലീസ് സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു. തമിഴ്‌നാട് ജില്ലയിലെ കാഞ്ചിപുരം ജില്ലയിലാണ് പൊലീസ് വിവാദ സര്‍ക്കുലര്‍ ഇറക്കിയത്. ഗണേശോത്സവത്തിന്റെ ഭാഗമായി മൂന്ന് ദിവസം ഇറച്ചി കടകള്‍ അടച്ചിടണമെന്നായിരുന്നു നിര്‍ദേശം. 

സര്‍ക്കുലറിന്റ പകര്‍പ്പുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. സെപ്റ്റംബര്‍ രണ്ടുമുതല്‍ നാലുവരെ കാഞ്ചി ശങ്കരമഠത്തിന്റെ സമീപ പ്രദേശങ്ങളിലെയും സെങ്കഴു നിരോധായ് തെരുവുകളിലെയും ഇറച്ചിക്കടകളും ബിരിയാണിക്കടകളും അടച്ചിടണമെന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. സംസ്ഥാനത്ത് ഗണേശോത്സവ പരിപാടികള്‍ ആഗസ്റ്റ് 31 മുതല്‍ ആരംഭിക്കുമെന്നും ഉത്സവത്തിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ ഗണപതിയുടെ വിഗ്രഹങ്ങള്‍ സ്ഥാപിക്കുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. 

സര്‍ക്കുലര്‍ വിവാദമായതിന് പിന്നാലെ, തന്റെ അറിവ് ഇല്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും ഇത്തരമൊരു നിയന്ത്രണങ്ങളുമില്ലെന്നും ഇന്‍സ്‌പെക്ടര്‍ വിനായകം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT