പ്രതീകാത്മക ചിത്രം 
India

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകന് തല്ല്; സ്‌കൂളില്‍ 'കൈകാര്യം' ചെയ്ത് കുട്ടികള്‍

സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മാര്‍ക്ക് കുറവ് നല്‍കിയതിന് അധ്യാപകനെയും സ്‌കൂളിലെ ക്ലാര്‍ക്കിനെയും മര്‍ദ്ദിച്ച് വിദ്യാര്‍ഥികള്‍. ഝാര്‍ഖണ്ഡിലെ ദുംക ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകനേയും ക്ലാര്‍ക്കിനേയും മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പട്ടികവര്‍ഗ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. ഝാര്‍ഖണ്ഡ് അക്കാദമിക് കൗണ്‍സില്‍ ഒന്‍പതാം ക്ലാസിലെ പരീക്ഷാഫലം പ്രസിദ്ധികരിച്ചിരുന്നു. അതില്‍ 32 കുട്ടികള്‍ തോറ്റു. ഇതിലെ പതിനൊന്ന് കുട്ടികള്‍ സ്‌കൂളില്‍ എത്തിയാണ് ഇരുവരെയും മര്‍ദ്ദിച്ചത്.

സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതരോട് പരാതി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പരാതി നല്‍കിയാല്‍ കുട്ടികളുടെ ഭാവിയെ ബാധിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചതെന്ന് ഗോപികന്ദര്‍ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള നിത്യാനന്ദ ഭോക്ത പറഞ്ഞു. 

ഇരുന്നൂറോളം കുട്ടികള്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ടെന്നും ഭൂരിഭാഗം കുട്ടികളില്‍  ഈ സംഭവത്തില്‍ പങ്കാളികളാണെന്നും ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റ് അധ്യാപകന്‍ നേരത്തെ ഈ സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നെങ്കിലും അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്നുമാറ്റുകയായിരുന്നു. പ്രശ്‌നത്തെ തുടര്‍ന്ന്‌സ്‌കൂളിന് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT