വി കെ ശശികല/ഫയല്‍ ചിത്രം 
India

പത്തുകോടി പിഴയടച്ചു; ശശികല കളത്തിലിറങ്ങുന്നു; ജനുവരിയില്‍ ജയിലിന് പുറത്തേക്ക്

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയോടെ മോചിതയായേക്കും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന വി കെ ശശികല വരുന്ന ജനുവരിയോടെ മോചിതയായേക്കും. 10 കോടിയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ശശികലയുടെ അഭിഭാഷകന്‍ ബെംഗളൂരു കോടതിയില്‍ കെട്ടിവച്ചതോടെയാണ് മോചനം സാധ്യമാകുന്നത്.തങ്കവേലു, വാസന്തി ദേവി, ഹേമ, വിവേക് എന്നിവരുടെ അക്കൗണ്ടുകളില്‍നിന്നാണു തുക അടച്ചിരിക്കുന്നത്. ഇതു സ്വീകരിച്ചുകൊണ്ടുള്ള ഉത്തരവ് കോടതി പിന്നീട് ജയില്‍ അധികൃതര്‍ക്കു കൈമാറി.

നിയമസഭ തെരഞ്ഞെടുപ്പ് അടുക്കെ, ശശികലയുടെ തിരിച്ചുവരവ് എഐഡിഎംകെയിലും തമിഴ്‌നാട് രാഷ്ട്രീയത്തിലും സമവാക്യങ്ങള്‍ മാറ്റുമോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. 

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒക്ടോബറില്‍ ശശികല പുറത്തിറങ്ങുമെന്ന് അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, ഇതു നടന്നില്ല. ആകെ 48 മാസമാണ് ശശികല ശിക്ഷ അനുഭവിക്കേണ്ടത്. എന്നാല്‍, ജയില്‍ ചട്ടപ്രകാരം 5 മാസത്തെ ഇളവിന് അര്‍ഹതയുണ്ടെന്നാണ് അഭിഭാഷകരുടെ വാദം.ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജയില്‍ അധികൃതരാണ്. 

ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുകയാണെങ്കില്‍ ജനുവരി 27നായിരിക്കും മോചനം. എന്നാല്‍ ഇളവ് ലഭിക്കുകയാണെങ്കില്‍ ഏതു നിമിഷവുമുണ്ടാകാം. ജയിലില്‍ പോകുമ്പോള്‍ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായിരുന്ന ശശികല. പിന്നീട് പാര്‍ട്ടിക്ക് പുറത്തായി. സഹോദരി പുത്രന്‍ ടി ടി വി ദിനകരന്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിലംതൊട്ടില്ല. എന്നാല്‍ ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല ജയില്‍ മോചിതയാകുന്നതോടെ, രാഷ്ട്രീയ സമവാക്യങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലാണ് ദിനകരന്‍. എഎംഎംകെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 

എഐഎഡിഎംകെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ശശികലയോട് കൂറുള്ളവരാണ്.ഇവരെ ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടും. ജയില്‍മോചനത്തിനുശേഷമുള്ള നീക്കങ്ങളെപ്പറ്റി ശശികലയും കൂട്ടരും വ്യക്തമാക്കിയിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT