താണ്ഡവ് വെബ് സീരീസില്‍ നിന്നുള്ള ദൃശ്യം 
India

'താണ്ഡവ്' വിവാദം; വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍

വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍.  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദമായ ആമസോണ്‍ പ്രൈം വെബ് സീരീസ് താണ്ഡവിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അണിയറപ്രവര്‍ത്തകര്‍. ജനങ്ങളുടെ വികാരങ്ങള്‍ മാനിക്കുന്നെന്നും ഏതെങ്കിലും ജാതിയെയോ മതത്തെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചിത്രത്തിന്റെ സംവിധായകനായ അലി അബ്ബാസ് സഫര്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു. 

താണ്ഡവിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്താന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് വേണ്ട പിന്തുണയും നിര്‍ദേശങ്ങളും നല്‍കിയ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നന്ദി പറയുന്നു. ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ തങ്ങള്‍ വീണ്ടും മാപ്പ് പറയുന്നു എന്നും പ്രസ്താവനയില്‍ പറയുന്നു. 

ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും വെബ് സീരീസ് ബാന്‍ ചെയ്യാന്‍ ആലോചിക്കുന്നതായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സീരീസില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ രംഗത്തുവന്നിരിക്കുന്നത്. വെബ് സീരീസില്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ബിജെപിയും മറ്റ് ഹിന്ദുത്വ സംഘടനകളും രംഗത്തെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT