ചിത്രം: എഎന്‍ഐ 
India

കൈവിടാതെ രാജ്യം; യുക്രൈനില്‍ വെടിയേറ്റ വിദ്യാര്‍ത്ഥിയെ ഡല്‍ഹിയിലെത്തിച്ചു, വിദഗ്ധ ചികിത്സ നല്‍കും

പോളണ്ടില്‍ നിന്നാണ് വ്യോമസേന വിമാനത്തില്‍ ഹര്‍ജോതിനെ ഡല്‍ഹിയില്‍ എത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: യുദ്ധം നടക്കുന്ന യുക്രൈനില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങിനെ ഡല്‍ഹിയിലെത്തിച്ചു. പോളണ്ടില്‍ നിന്നാണ് വ്യോമസേന വിമാനത്തില്‍ ഹര്‍ജോതിനെ ഡല്‍ഹിയില്‍ എത്തിച്ചത്. 

വിദ്യാര്‍ത്ഥിക്ക് വിദഗ്ധ ചികിത്സ നല്‍കും. ഹര്‍ജോതിനെ കൊണ്ടുവന്ന വിമാനത്തില്‍ 205 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കൂടി കൊണ്ടുവന്നതായി കേന്ദ്ര വ്യോമയാന മന്ത്രി വി കെ സിങ് അറിയിച്ചു. 

കീവില്‍ നിന്നും കാറില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പഞ്ചാബ് സ്വദേശിയായ ഹര്‍ജോത് സിങിന് വെടിയേറ്റത്. തുടര്‍ന്ന് തിരിച്ചുപോകുകയും ആശുപത്രിയിലാക്കുകയുമായിരുന്നു.ഇന്നു രാവിലെ ഹര്‍ജോത് സിങ് യുക്രൈന്‍ അതിര്‍ത്തി കടന്ന് പോളണ്ടിലെത്തി. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. അതിര്‍ത്തിയില്‍ വെച്ച് പോളണ്ട് റെഡ്‌ക്രോസിന്റെ ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിച്ചു. ഇവിടെവെച്ച് മന്ത്രി ഹര്‍ജോത് സിങ്ങിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT