മുഹമ്മദ് അസ്ഹറുദ്ദീന്‍/ഫെയ്‌സ്ബുക്ക് 
India

വോട്ടിങ് യന്ത്രം തകരാറിലായിരുന്നു; റീ കൗണ്ടിങ് നടത്തണമെന്ന് മുഹമ്മദ് അസ്ഹറുദ്ദീന്‍ 

ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ഥിയായ ബിആര്‍എസിലെ മഗന്ദി ഗോപിനാഥ് ജയിച്ചത്.  

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തോറ്റു. 25 വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായിരുന്നുവെന്നും റീ കൗണ്ടിങ് നടത്തണമെന്നും അസ്ഹറുദ്ദീന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂബിലി ഹില്‍സ് മണ്ഡലത്തില്‍ 7801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിര്‍ സ്ഥാനാര്‍ഥിയായ ബിആര്‍എസിലെ മഗന്ദി ഗോപിനാഥ് ജയിച്ചത്.  

തെലങ്കാനയില്‍ ചരിത്ര വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ആകെയുള്ള 119 സീറ്റില്‍ 64 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഭരണകക്ഷിയായ ബി.ആര്‍.എസിന് 39 സീറ്റുകളാണ് നേടാനായത്. ബിജെപി എട്ട് സീറ്റിലൊതുങ്ങി. എഐഎംഐഎം ഏഴ് സീറ്റും സിപിഐ ഒരു സീറ്റും നേടി.

2009ലാണ് അസ്ഹറുദ്ദീന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ശേഷം മൊറാദാബാദ് മണ്ഡലത്തില്‍നിന്ന് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തെലങ്കാന പിസിസി അധ്യക്ഷനായും അസ്ഹര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT