മമത ബാനര്‍ജി/ പിടിഐ 
India

ഇനി 'ഇന്ത്യ' കളിക്കും; ഇത് ചെങ്കോട്ടയിലെ മോദിയുടെ അവസാന പ്രസംഗം: മമത ബാനര്‍ജി 

പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരെ തന്നെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ആരോപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ചെങ്കോട്ടയിലെ ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദിയുടെ അവസാന പ്രസംഗമാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കളത്തിലിറങ്ങുകയാണ്. ഇനി 'ഇന്ത്യ' കളിക്കുമെന്നും മമത പറഞ്ഞു. 

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പശ്ചിമബംഗാളിലെ ബെഹാലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചു നീക്കുക ( ഗരീബി ഹഠാവോ) എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കി. 

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ടവരെ തന്നെ തുടച്ചുനീക്കുക ( ഗരീബ് ഹഠാവോ) എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ബിജെപിയുടെ വളര്‍ച്ച തടഞ്ഞ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ രാജ്യത്ത് മികച്ച ശക്തിയായി മാറും. 

തൃണമൂല്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഇന്ത്യ സഖ്യം, 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടും. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തുടച്ചു നീക്കും. ബംഗാള്‍ ജനത ബിജെപി സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT