സുപ്രീംകോടതി ഫയല്‍
India

ഡല്‍ഹി റെയില്‍വെ സ്‌റ്റേഷനിലെ തിരക്ക്; 200 പേര്‍ മരിച്ചതിന് തെളിവുണ്ടോ? ഹര്‍ജി തള്ളി സുപ്രീംകോടതി

ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ അടുത്തിടെയുണ്ടായ തിക്കിലും തിരക്കിലും 200ലധികം പേര്‍ മരിച്ചുവെന്നും തിരക്ക് നിയന്ത്രിക്കുന്നതില്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. 200 പേര്‍ മരിച്ചതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചു.

റെയില്‍വെ സ്‌റ്റേഷനിലെ തിക്കിലും തിരക്കിലും പെട്ടതിന്റെ നിരവധി വീഡിയോകള്‍ എക്‌സില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നും അവിടെ ഉണ്ടായിരുന്ന സാക്ഷികള്‍ക്ക് റെയില്‍വെ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. അവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് ബെഞ്ച് പറഞ്ഞു.

ബന്ധപ്പെട്ട അധികാരികള്‍ വിഷയം അവഗണിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ വിശ്വസിക്കുന്നുണ്ടോ എന്ന് ബെഞ്ച് ചോദിച്ചു. ദേശീയ ദുരന്ത നിവാരണ നിയമവും ജനക്കൂട്ട നിയന്ത്രണത്തിനുള്ള പ്രസക്തമായ നിയമങ്ങളും ശരിയായി നടപ്പിലാക്കുന്നതിനാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഹര്‍ജി തള്ളിയ ബെഞ്ച് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കി.

ഫെബ്രുവരി 15ന് ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 18 പേര്‍ മരിച്ചു. മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേയ്ക്കുള്ള ട്രെയിനുകളില്‍ കയറാന്‍ കാത്തുനിന്ന യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് തിരക്കിനു കാരണമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT