പ്രതീകാത്മക ചിത്രം 
India

ആടുമേയ്ക്കാന്‍ പോയ 15 കാരിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്നു, മൃതദേഹം കാട്ടില്‍ തള്ളി; പ്രതികള്‍ക്ക് വധശിക്ഷ

പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.20 ലക്ഷം രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്


ജയ്പുര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് വധശിക്ഷ. രാജസ്ഥാനിലെ ബുണ്ടി ജില്ലാ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. സുല്‍ത്താന്‍ ബില്‍(27), ഛോട്ടു ലാല്‍ (62) എന്നിവര്‍ക്കാണ് മരണശിക്ഷ. 

പെണ്‍കുട്ടിയുടെ കുടുംബത്തിന് 1.20 ലക്ഷം രൂപ നല്‍കണമെന്നും വിധിയില്‍ പറയുന്നു. കേസില്‍ 17 വയസ്സുള്ള മറ്റൊരു പ്രതിയുടെ വിചാരണ തുടരുകയാണ്. 

കഴിഞ്ഞ ഡിസംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം. 15 വയസ്സുള്ള പെണ്‍കുട്ടിയെയാണ് പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. വനത്തിന് സമീപം ആടുകളെ മേയ്ക്കാന്‍ പോയ കുട്ടിയെയാണ് ഇവര്‍ പീഡിപ്പിച്ചു കൊന്നത്. 

മൃതദേഹം കാട്ടില്‍തന്നെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. മൃതദേഹത്തില്‍ ഗുരുതര പരുക്കുകളും ഉണ്ടായിരുന്നു. എന്നാല്‍ 12 മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതികളെ പിടികൂടി. 100 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ജീവന്‍ രക്ഷാസമരം പ്രഖ്യാപിച്ച് ഡോക്ടര്‍മാരുടെ സംഘടന; രോഗീപരിചരണം ഒഴികെയുള്ള ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കും

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

SCROLL FOR NEXT