പ്രതീകാത്മക ചിത്രം 
India

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ദേഷ്യം വന്നു; ഒന്നര വയസുകാരനെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു 

ബിഹാറില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ വിഷം കൊടുത്ത് കൊന്നു. ഒന്നര വയസ് മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

കത്തിയാര്‍ ജില്ലയിലാണ് സംഭവം. 24കാരനായ മുന്നാ മണ്ഡലാണ് കുഞ്ഞിനെ വിഷം കൊടുത്ത് കൊന്നതെന്ന് പൊലീസ് പറയുന്നു. പാല് കൊടുക്കുന്നതിന് പകരം വിഷം നല്‍കുകയായിരുന്നു.

വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുഞ്ഞ് കരയുന്ന സമയത്ത് അമ്മ പൂനം ദേവി വീട്ടില്‍ ഉണ്ടായിരുന്നില്ല. മുന്നാ മണ്ഡല്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുഞ്ഞ് നിരന്തരമായി കരഞ്ഞതോടെ, ദേഷ്യം വന്ന മുന്നാ മണ്ഡല്‍ കുട്ടിക്ക് വിഷം നല്‍കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ മുന്നാ മണ്ഡല്‍ ഒളിവിലാണ്. പ്രതിയെ പിടികൂടുന്നതിന് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പൂനം ദേവി വീട്ടില്‍ തിരിച്ചെത്തി നോക്കുമ്പോള്‍ കുഞ്ഞിന് അനക്കമില്ല എന്ന് മനസിലായതോടെ ഭര്‍ത്താവിനോട് കാര്യം ചോദിച്ചു. കുഞ്ഞിന് വിഷം നല്‍കിയ കാര്യം ഭര്‍ത്താവ് ഏറ്റുപറഞ്ഞു. ഉടന്‍ തന്നെ ദേവി ഒച്ചവെച്ച് ആളെ കൂട്ടുകയും ഉടന്‍ തന്നെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചതായി പൊലീസ് പറയുന്നു. പൂനം ദേവി നല്‍കിയ പരാതിയില്‍ പൊലീസ്് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT