ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം എഎന്‍ഐ
India

'ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരാന്‍ ഒരു പ്രശ്‌നവുമില്ല; യുസിസി ഇസ്ലാമിന് എതിരല്ല'

ഞാനൊരു അടിയുറച്ച മുസ്ലിമാണ്. എനിക്ക് ഈ നിയമം പിന്തുടരുന്നതില്‍ ഒരു പ്രശ്‌നവുമില്ല

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഏക സിവില്‍ കോഡ് ഇസ്ലാമിക വിശ്വാസത്തെ ഒരു വിധത്തിലും മുറവേല്‍പ്പിക്കുന്നില്ലെന്ന്, ഉത്തരാഖണ്ഡ് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ഷദാബ് ഷാം. ഖുറാന്‍ പ്രകാരം ഏക സിവില്‍ കോഡ് പിന്തുടരുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡ് ഏക സിവില്‍ കോഡ് നിയമം പാസാക്കിയതിനു പിന്നാലെയാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രതികരണം.

ഏക സിവില്‍ കോഡ് ഇസ്ലാമിക വിരുദ്ധമല്ല. ഞാനൊരു അടിയുറച്ച മുസ്ലിമാണ്. എനിക്ക് ഈ നിയമം പിന്തുടരുന്നതില്‍ ഒരു പ്രശ്‌നവുമില്ല. ഇതിനെ എതിര്‍ക്കുന്നവര്‍ തഥാര്‍ഥ ഇസ്ലാം അല്ല. കോണ്‍ഗ്രസുമായോ സമാദ് വാദി പാര്‍ട്ടിയുമായോ ബന്ധമുള്ള പൊളിറ്റിക്കല്‍ ഇസ്ലാമുകളാണ് ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നത്- ഷദാബ് ഷാം പറഞ്ഞു.

മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്നാണ്, ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏക സിവില്‍ കോഡിലെ വ്യവസ്ഥ.സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണെന്ന് ബില്ലില്‍ നിര്‍ദേശമുണ്ട്. ലിവ് ഇന്‍ ബന്ധം തുടങ്ങി ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ മൂന്നു മാസം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലിവ് ഇന്‍ ബന്ധങ്ങളില്‍ പങ്കാളി ഉപേക്ഷിച്ചുപോയാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടാവും. ഇതിനായി കോടതിയെ സമീപിക്കാം. ലിവ് ഇന്‍ ബന്ധങ്ങളിലെ കുഞ്ഞുങ്ങളെ നിയമാനുസൃതമായിതന്നെ കണക്കാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT