ഫയൽ ചിത്രം 
India

വാക്‌സിൻ രജിസ്‌ട്രേഷൻ പോർട്ടലിലൂടെ മാത്രം; ആപ്പ് ഉദ്യോ​ഗസ്ഥർക്ക് മാത്രമുള്ളതെന്ന് ആരോ​ഗ്യ മന്ത്രാലയം

പ്ലേസ്റ്റോറിലെ കോവിൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ടെന്ന് അധികൃതർ അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വാക്സിനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത് കോവിൻ പോർട്ടലിലൂടെ മാത്രമാണെന്ന് ആരോ​ഗ്യ മന്ത്രാലയം. http://cowin.gov.in എന്ന പോർട്ടലിൽ കയറി വിശദാംശങ്ങൾ നൽകിയതിന് ശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കാനാകും. ഇതിനായി പ്ലേസ്റ്റോറിലെ കോവിൻ ആപ്പ് ഡൗൺലോഡ് ചെയ്യണ്ടെന്ന് അധികൃതർ അറിയിച്ചു. 

കോവിൻ ആപ്പ് ഉദ്യോ​ഗസ്ഥർക്ക് മാത്രമുള്ളതാണെന്നും സാധാരണക്കാർ രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി ആപ്പ് ഉപയോ​ഗിക്കേണ്ടതില്ലെന്നും ആരോ​ഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിച്ചിരിക്കെയാണ് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണങ്ങൾ പുറത്തുവിട്ടത്. രജിസ്‌ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവ നൽകണം. മൊബൈൽ നമ്പറിന്റെ കൃത്യത ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്‌വേഡ് അയച്ച് പരിശോധന നടത്തും. രജിസ്‌ട്രേഷൻ സമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും,  ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകളിൽ നിന്ന് ബുക്ക് ചെയ്യാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം.  രജിസ്‌ട്രേഷൻ പൂർത്തിയായാൽ രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്‌സിനെടുക്കാൻ എത്തുമ്പോൾ ആധാർ കാർഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT