ജിതന്‍ സാഹനി എക്സ്
India

ബിഹാര്‍ മുന്‍മന്ത്രിയുടെ അച്ഛനെ വീട്ടില്‍ക്കയറി കൊലപ്പെടുത്തി; ശരീരം വെട്ടിനുറുക്കി വികൃതമാക്കിയ നിലയില്‍

മുന്‍ മന്ത്രിയും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

പട്‌ന: ബിഹാറില്‍ മുന്‍മന്ത്രിയുടെ പിതാവിനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മുന്‍ മന്ത്രിയും വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി തലവനുമായ മുകേഷ് സാഹനിയുടെ പിതാവ് ജിതന്‍ സാഹനിയാണ് കൊല്ലപ്പെട്ടത്. ബിഹാറിലെ ദര്‍ബംഗ ജില്ലയിലാണ് സംഭവം.

ദര്‍ബംഗ സിറ്റിയിലെ സുപോല്‍ ഏരിയയിലെ വീട്ടിലാണ് മുകേഷ് സാഹനിയുടെ അച്ഛന്‍ താമസിച്ചിരുന്നത്. വികൃമാക്കപ്പെട്ട നിലയില്‍ ജിതന്‍ സാഹനിയുടെ മൃതദേഹം രാവിലെയാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞയുടന്‍ ഉന്നത പൊലീസ് സംഘം വീട്ടിലെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫോറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പ്രതികളെ കണ്ടെത്താനായി അന്വേഷണം ആരംഭിച്ചതായി ദര്‍ബംഗ എസ്എസ്പി ജഗന്നാഥ് റെഡ്ഡി പറഞ്ഞു. ഒബിസി വിഭാഗത്തില്‍ നല്ല സ്വാധീനമുള്ള പാര്‍ട്ടിയാണ് മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി.

നിതീഷ് കുമാരിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരില്‍ മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രിയായിരുന്നു മുകേഷ് സാഹനി. പിന്നീട് ബിജെപിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചു. നിലവില്‍ മുകേഷ് സാഹനിയുടെ വിഐപി പാര്‍ട്ടി, പ്രതിപക്ഷ ഇന്ത്യാസഖ്യത്തിലെ കക്ഷിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT