പാകിസ്ഥാനികള്‍ തിരികെ മടങ്ങുന്നു, വാഗ അതിര്‍ത്തിയില്‍ നിന്നുള്ള ദൃശ്യം  പിടിഐ
India

ഇന്ത്യയിലുള്ള പാകിസ്ഥാനികളുടെ വിസ കാലാവധി ഇന്ന് കഴിയും; സംസ്ഥാനങ്ങളില്‍ നടപടി ശക്തമായി പൊലീസ്

പാക് പൗരന്‍മാരെ വേഗം തിരികെ അയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് രാജ്യം വിടാന്‍ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ലോങ് ടേം, നയതന്ത്ര വിസകള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യ വിടാനുള്ള സമയപരിധിയാണ് ഇന്നവസാനിക്കുന്നത്. മെഡിക്കല്‍ വിസയില്‍ എത്തിയ പാക്ക് പൗരന്മാര്‍ അടുത്ത 48 മണിക്കൂറിനകം മടങ്ങണമെന്നാണ് നിര്‍ദേശം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ വിസ പാക് പൗരന്മാരുടെ കാലാവധി വെട്ടിച്ചുരുക്കിയത്. രാജ്യത്ത് തുടരുന്ന പാകിസ്ഥാന്‍ പൗരന്‍മാരെ എത്രയും വേഗം തിരികെ അയക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളില്‍ പൊലീസ് നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വാഗ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ നിന്ന് 450 ല്‍ അധികം ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തി. പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്നാണ് ഇന്ത്യ പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചത്. അതിര്‍ത്തി കടന്നുവെന്ന് ആരോപിച്ച് പാകിസ്താന്‍ റേഞ്ചേഴ്സ് പിടികൂടിയ ബിഎസ്എഫ് ജവാനെ വിട്ടു കിട്ടാനുള്ള ശ്രമം ഇന്ത്യ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT