അതുല്‍ സുഭാഷ് ഫയല്‍
India

കുട്ടിയെ കാണണം, ടെക്കി അതുല്‍ സുഭാഷിന്റെ കുഞ്ഞിനെ അര മണിക്കൂറിനുള്ളില്‍ ഹാജരാക്കണം: സുപ്രീംകോടതി

കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ട് അതുല്‍ സുഭാഷിന്റെ അമ്മ അഞ്ജു ദേവിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിസംബറില്‍ ആത്മഹത്യ ചെയ്ത ടെക്കി അതുല്‍ സുഭാഷിന്റെ നാല് വയസുള്ള മകനേയും ഭാര്യ നികിത സിംഘാനിയേയും 30 മിനിറ്റിനുള്ളില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി. വിഡിയോ ലിങ്ക് വഴി കുട്ടിയെ ഹാജരാക്കാന്‍ സുപ്രീംകോടതി ജസ്റ്റിസ് ബി വി നാഗരത്‌നയും ജസ്റ്റിസ് എസ് സി ശര്‍മയും നിര്‍ദേശിച്ചു. കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ട് അതുല്‍ സുഭാഷിന്റെ അമ്മ അഞ്ജു ദേവിയുടെ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഹേബിയസ് കോര്‍പസ് ഹര്‍ജി ആയതിനാല്‍ കുട്ടിയെ എത്രയും വേഗം കോടതിയ്ക്ക് മുമ്പാകെ ഹാജരാക്കണമെന്നായിരുന്നു ബെഞ്ചിന്‍റെ ആവശ്യം. തുടര്‍ന്ന് 45 മിനിറ്റിന് ശേഷം കുട്ടിയെ വിഡിയോ കോളില്‍ കോടതിയില്‍ ഹാജരാക്കി.

ഈ മാസം ആദ്യം കുട്ടി ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു ബോര്‍ഡിങ് സ്‌കൂളിലാണെന്നാണ് കുട്ടിയുടെ അമ്മ നികിത സിംഘാനിയ കോടതിയെ അറിയിച്ചത്. കുട്ടി എവിടെയാണുള്ളതെന്ന് വ്യക്തമാക്കാന്‍ കോടതി കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ മൂന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

അതുല്‍ സുഭാഷും നികിത സിംഘാനിയയും 2019ല്‍ വിവാഹിതരാവുകയും 2020ല്‍ മകന്‍ ജനിക്കുകയും ചെയ്തു. 2021 ല്‍ ഭാര്യ നികിത കുട്ടിയേയും കൊണ്ട് മാറി താമസിക്കുകയും കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം ഡിസംബര്‍ 9ന് ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ സുഭാഷ് ജീവനൊടുക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

SCROLL FOR NEXT