പ്രതീകാത്മക ചിത്രം 
India

പുതുതായി ജോലിക്ക് എത്തിയ യുവതിക്ക് സംശയം, വെബ് ഡിസൈനിങ് സ്ഥാപനത്തിലെ ടോയ്‌ലെറ്റില്‍ ഒളിക്യാമറ; ഉടമ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ വെബ് ഡിസൈനിങ് സ്ഥാപനത്തില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ ഹിഡന്‍ ക്യാമറ വച്ച സംഭവത്തില്‍ സ്ഥാപന ഉടമ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വെബ് ഡിസൈനിങ് സ്ഥാപനത്തില്‍ സ്ത്രീകളുടെ ടോയ്‌ലെറ്റില്‍ ഹിഡന്‍ ക്യാമറ വച്ച സംഭവത്തില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ജോലി സ്ഥലത്ത് ജീവനക്കാരികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് ക്യാമറ വച്ചതെന്നാണ് 29കാരന്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറയുന്നു.

കന്യാകുമാരിയിലെ നാഗര്‍കോവിലാണ് സംഭവം.വെബ് ഡിസൈനിങ് സ്ഥാപനത്തിന്റെ ഉടമയായ 29കാരനാണ് പിടിയിലായത്. നാലുവര്‍ഷമായി വെബ് ഡിസൈനിങ് സ്ഥാപനം നടത്തുന്ന യുവാവ് അടുത്തിടെ കമ്പനിയുടെ ഓഫീസ് മാറ്റിയിരുന്നു. ഒരാഴ്ച മുന്‍പ് മൂന്ന് സ്ത്രീകളെ പുതുതായി ജോലിക്ക് എടുത്തതായി പൊലീസ് പറയുന്നു.

ഓഫീസില്‍ വിശ്രമത്തിന് രണ്ടുമുറികള്‍ ഉണ്ട്. ഒന്ന് സ്ത്രീകള്‍ക്ക് ഉള്ളതാണ്. ടോയ്‌ലെറ്റില്‍ സംശയാസ്പദമായ നിലയില്‍ കറുത്ത കവര്‍ കൊണ്ട് മൂടിയ നിലയില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നത് പുതുതായി ജോലിക്ക് കയറിയ സ്ത്രീകളില്‍ ഒരാളാണ് കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനാണ് ക്യാമറ സ്ഥാപിച്ചതെന്നാണ് ഉടമയുടെ വിശദീകരണം. ഇയാളുടെ ഫോണും മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

7500 പേര്‍ മാത്രം, അഭയാര്‍ഥി പരിധി വെട്ടിച്ചുരുക്കി ട്രംപ്; പ്രഥമ പരിഗണന ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വെളുത്തവര്‍ഗക്കാര്‍ക്ക്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

അനന്ത, പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ; ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

'ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു, മുറിയില്‍ തനിച്ചാണെന്ന് പോലും മനസിലാക്കും'; സ്മാര്‍ട്ട്ഫോണുകളിലെ ജിപിഎസ് നിസാരമല്ലെന്ന് പഠനം

കാര്‍ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം, രാത്രി നടന്ന അപകടം നാട്ടുകാര്‍ അറിയുന്നത് പുലര്‍ച്ചെ

SCROLL FOR NEXT